ഗുജറാത്തിലെ പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. മേഹ്സന ജില്ലയിലെ വീസനഗർ കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. 2016ൽ ബിജെപി എംഎൽഎ റിഷികേശിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്‍റ്. ഹാർദിക് പട്ടേലിനു പുറമേ ചില പട്ടിദാർ നേതാക്കും ലാൽജി പട്ടേലിനുമെതിരെയും കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. 2016ൽ വീസനഗറിൽവച്ച് റിഷികേശിന്‍റെ കാറിനുനേരെ കല്ലെറിഞ്ഞതാണ് കേസിനാസ്പദമായ സംഭവം. 2015 ജൂലൈയിൽ എംഎൽഎയുടെ വീസനഗറിലുള്ള ഓഫീസുകൾക്കു നേരെയും ആക്രമണം ഉണ്ടായിരുന്നു. പട്ടേൽ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ട് ഹാർദിക് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള പട്ടിദാർ അനാമത് ആന്തോളൻ സമിതി നടത്തിയ പ്രക്ഷോഭങ്ങളിലാണ് എംഎൽഎയ്ക്കു നേരെ ആക്രമണം ഉണ്ടായത്.
ഹാർദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്
RELATED ARTICLES