ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ജൂലായ് 31 ല്‍ നിന്ന് ആഗസ്റ്റ് 31വരെ സമയ പരിധി നീട്ടി. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം കൂടുതൽ വേണമെന്ന് വിവിധ മേഖലകളിൽ നിന്ന് സമ്മര്‍ദ്ദം ഉയര്‍ന്ന് വന്നതിനാലാണ് പുതിയ തീരുമാനം. ഒരു കോടി രൂപയില്‍ താഴെ വരുമാനമുള്ള, വരുമാനത്തിന്റെ ഓഡിറ്റിങ് ആവശ്യമില്ലാത്ത നികുതിദായകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവര്‍, കച്ചവടക്കാര്‍, ചെറുകിട കമ്പനികൾ തുടങ്ങിയവരാണ് ഈ വിഭാഗത്തിലുള്ളത്. സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) ട്വിറ്ററിലൂടെയാണ് തീയതി നീട്ടിയ വിവരം പൊതുജനത്തെ അറിയിച്ചത്. കഴിഞ്ഞ അസസ്‌മെന്റ് വര്‍ഷം വരെ അന്തിമ തീയതിക്ക് ശേഷം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ നിന്ന് പിഴ ഈടാക്കിയിരുന്നില്ല. പുതുതായി കൊണ്ടുവന്ന സെക്‌ഷന്‍ 234 എഫ് പ്രകാരം ഈവര്‍ഷം മുതല്‍ നിശ്‌ചിത സമയത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ 5,000 രൂപ മുതല്‍ 10,000 രൂപവരെ പിഴ നല്‍കേണ്ടി വരും.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31വരെ
RELATED ARTICLES