തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം. കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. എന്നാൽ ഇത് വ്യാജ പ്രചാരണമാണ്. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് സൂചിപ്പിച്ച് മെഡിക്കല്‍ ബുള്ളറ്റിനാണ് പുറത്തിറങ്ങിയിരിക്കുന്നത് . മൂത്രനാളിയില്‍ അണുബാധയും പനിയുമുണ്ടെന്നും അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു . ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന്‍ കരുണാനിധിയെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ബന്ധുക്കളടക്കം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറും ഇടവിട്ട് ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അണുബാധയും പനിയും മാത്രമുള്ള കരുണാനിധിയുടെ നില അതീവഗുരുതരമെന്ന് വ്യാജപ്രചാരണം
RELATED ARTICLES