പ്രളയത്തില്‍ രണ്ടു ദിവസത്തില്‍ അധികം വെള്ളം കെട്ടിനിന്നതോ മണ്ണിടിച്ചില്‍ അടക്കമുള്ള കാരണങ്ങളാല്‍ വീട് വാസയോഗ്യമല്ലാതാകുകയും ചെയ്ത ഓരോ കുടുംബത്തിനും ഒറ്റത്തവണ ആശ്വാസ ധനസഹായമായി 10,000 രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് 3800 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 6200 രൂപയും നല്കാന് റവന്യു, ദുരന്ത നിവാരണ വകുപ്പുകള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പൂര്‍ണമായി തകര്‍ന്നതോ വാസയോഗ്യമല്ലാതാകുകയോ ചെയ്ത വീടിന് നാലു ലക്ഷം രൂപ വീതവും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് സ്ഥലം വാങ്ങാന്‍ പരാമാവധി ആറു ലക്ഷം അടക്കം പത്തു ലക്ഷം രൂപയും ലഭ്യമാക്കും. മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടമായ മത്സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയില്‍ നിന്നു തുക ലഭ്യമാക്കും.പ്രളയക്കെടുതിയില്പ്പെട്ടവര് വീടുകളിലേക്കു മടങ്ങുന്പോള് 10,000 രൂപ വീതം നല്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും പലയിടത്തും തുക ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉത്തകവിറക്കിയത്. സംസ്ഥാനത്തെ പ്രളയബാധിതമായി പ്രഖ്യാപിച്ച 452 വില്ലേജുകളിലുള്ളവര്ക്കു തുക ലഭിക്കും.
വീട് വാസയോഗ്യമല്ലാതായ ഓരോ കുടുംബത്തിനും സർക്കാർ വക 10,000 രൂപ
RELATED ARTICLES