മുൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന ഹർജിയിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി, മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുൻ ഡിജിപി ടി.പി. സെൻകുമാർ എന്നിവർക്കു സമൻസ്. മൊഴി രേഖപ്പെടുത്താൻ കോടതിയിൽ ഹാജരാകാനാണു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് സമൻസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പരാതിക്കാരന് സാക്ഷിപ്പട്ടിക സമർപ്പിക്കാൻ ഒരാഴ്ച സമയം അനുവദിച്ചിരുന്നു. ഇതേ തുടർന്നാണ് മുൻ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പോലീസ് മേധാവി തുടങ്ങി ഏഴ് പേർ അടങ്ങിയ പട്ടിക സമർപ്പിച്ചത്. പുറ്റിംഗൽ വെടിക്കെട്ടപകടത്തെ തുടർന്ന് നടത്തിയ അന്വഷണത്തിനു ശേഷം മുൻ ഡിജിപി ടി.പി. സെൻകുമാർ ഒൻപത് നിർദേശങ്ങൾ നൽകി. ഇതിൽ കൊല്ലം പോലീസ് കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ശിപാർശ ചെയ്തിരുന്നു. ഈ നിർദേശങ്ങളടങ്ങിയ പേജിൽ മാറ്റം വരുത്തി അന്നത്തെ ആദ്യന്തര സെക്രട്ടറി നളിനി നെറ്റോ സർക്കാരിന് സമർപ്പിച്ചു എന്നാണ് ആരോപണം.
നളിനി നെറ്റോയ്ക്കെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന ഹർജി
RELATED ARTICLES