പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തി നിലവിളിച്ചപ്പോള്‍ മരിച്ചെന്നു കരുതിയ ഭര്‍ത്താവ് കണ്ണു തുറന്നു. സിനിമാക്കഥയോ, കെട്ടുകഥയോ അല്ല, സംഭവം സത്യമാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് ആദൂരില്‍ നടന്ന ഒരു സംഭവമാണിത്. കൊയക്കുടുവിലെ ലക്ഷ്മണന്‍ (45) ആണ് സംസ്‌കാരചടങ്ങുകള്‍ക്കുള്ള ഒരുക്കത്തിനിടെ കണ്ണു തുറന്ന് നാട്ടുകാരേയും ബന്ധുക്കളേയും ഞെട്ടിപ്പിച്ചത്. ഒരാഴ്ച മുമ്പ് ആദൂര്‍ പോലീസ് സ്റ്റേഷന് സമീപംവെച്ച് ഗുരുതര മര്‍ദ്ദനമേറ്റാണ് ലക്ഷ്മണന്‍ ആശുപത്രിയിലായത്. ആശുപത്രിയില്‍ കഴിയവേ പോലീസ് ലക്ഷ്മണിന്റെ മൊഴി ശേഖരിക്കുകയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ലക്ഷ്മണന്‍ മരിച്ചെന്ന വിവരം അറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് തിരിച്ചത്. പഞ്ചായത്തിന്റെ ആംബുലന്‍സുമായി ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ ലക്ഷ്മണിന്റെ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു. ശവസംസ്‌കാരത്തിനുളള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പിണങ്ങി സ്വന്തം വീട്ടില്‍ പോയിരുന്ന ലക്ഷ്മണിന്റെ ഭാര്യയും മക്കളും മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയത്. ഭര്‍ത്താവിന്റെ മൃതദേഹം കണ്ട ഇവര്‍ അലമുറയിട്ടു കരയുന്നതിനിടെ ലക്ഷ്മണന്‍ കണ്ണു തുറക്കുകയായിരുന്നു. ഇത് കണ്ടതോടെ ആള്‍ക്കാര്‍ ചേര്‍ന്ന് ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിച്ചു. സംഭവമറിഞ്ഞെത്തിയ ആദൂര്‍ പോലീസ് ലക്ഷ്മണിന് ജീവനുണ്ടെന്ന് സ്ഥീരീകരിച്ച് വിദഗ്ദ്ധ ചികിത്സയ്ക്ക് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദേര്‍ലക്കട്ട ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടായോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പിണങ്ങിപ്പോയ ഭാര്യ നിലവിളിച്ചു; മരിച്ച ഭർത്താവു കണ്ണ് തുറന്നു
RELATED ARTICLES