ഇന്ത്യയിലെ മുസ്ലിംകൾ രാമന്റെ മക്കളാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇന്ത്യയിലെ മുസ്ലിംകൾ രാമന്റെ പിന്തുടർച്ചക്കാരാണെന്നും അയോധ്യയിൽ രാമക്ഷേത്രം പണിയാൻ സഹായിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ഹിന്ദുക്കളും മുസ്ലിംകളും ഒരേ പിന്തുടർച്ചക്കാരാണ്. ഒരു മുസ്ലീമും ബാബറുടെ മകനല്ല. ഇവിടെയുള്ള മുസ്ലിംകളെല്ലാം രാമന്റെ മക്കളാണ്. വ്യത്യസ്ത മതാചാരങ്ങൾ ഉണ്ടെങ്കിലും ഒരേ പിന്തുടർച്ചക്കാരാണെന്നുമാണ് മന്ത്രി പറഞ്ഞത്. വിവാദ പരാമർശങ്ങളുണ്ടാക്കുന്നതിൽ എന്നും മുന്നിലാണ് മന്ത്രി ഗിരിരാജ് സിംഗ്. രണ്ടു മതവിഭാഗത്തിന്റെയും പ്രതീകമായ രാമക്ഷേത്രം ഇന്ത്യയിലല്ലാതെ പാക്കിസ്ഥാനിൽ നിർമിക്കാനാകുമോ. രാമക്ഷേത്രം ഹിന്ദുവും മുസ്ലീമും ചേർന്ന് നിർമിക്കണമെന്നും ഗിരിരാജ് കൂട്ടിച്ചേർത്തു. പത്മാവതിയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കെതിരെയും സിംഗ് ആഞ്ഞടിച്ചു. എല്ലാ സിനിമാ സംവിധായകരും എന്തുകൊണ്ടാണു ഹിന്ദുക്കൾക്കെതിരായി സിനിമ നിർമിക്കുന്നതെന്നും മറ്റു മതവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഇവർക്കെന്താ ധൈര്യമില്ലാത്തതെന്നും മന്ത്രി ചോദിക്കുന്നു.
“ഇവിടെയുള്ള മുസ്ലിംകളെല്ലാം രാമന്റെ മക്കളാണ്” കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
RELATED ARTICLES