ഗോസംരക്ഷണത്തിന്റെ പേരിൽ ഗുണ്ടായിസം കാണിക്കുന്നവരെ അമർച്ചചെയ്യാൻ പരാജയപ്പെട്ടെന്നാരോപിച്ച് ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യക്കേസ്. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കെതിരെ സുപ്രീം കോടതിയാണ് കോടതിയലക്ഷ്യത്തിനു നോട്ടീസ് അയച്ചിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനകം ഈ മൂന്നു സംസ്ഥാനങ്ങളും നോട്ടീസിനു മറുപടി നൽകണം. മഹാത്മാ ഗാന്ധിയുടെ പേരമകൻ തുഷാർ ഗാന്ധിയുടെ പരാതിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.കഴിഞ്ഞ വർഷമാണ് ഇതുമായി ബന്ധപ്പെട്ട് തുഷാർ ഗാന്ധി കോടതിയിൽ ഹർജി സമർപ്പിച്ചത്. പശു സംരക്ഷണ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഈ പരാതിയിൽ സെപ്റ്റംബർ ആറിന് കോടതി 26 സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാനം ഉറപ്പുവരുത്താൻ നടപ്പാക്കിയ നടപടികൾ സംബന്ധിച്ച് കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ തുടർച്ചയായി ആക്രമണം റിപ്പോർട്ട് ചെയ്തതോടെയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ഗോസംരക്ഷണത്തിന്റെ പേരിൽ ഗുണ്ടായിസം; ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യക്കേസ്
RELATED ARTICLES