ദളിത് നേതാവും ഭരണഘടനാ ശിൽപിയുമായ ബി.ആർ അംബേദ്ക്കർ ബ്രാഹ്മണൻ ആണെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കർ. ഞായറാഴ്ച ഗാന്ധിനഗറിൽ മെഗാ ബ്രാഹ്മൺ വ്യാവസായിക ഉച്ചകോടിയിലാണ് സ്പീക്കർ രജേന്ദ്ര ത്രിവേദി വിവാദ പ്രസ്താവന നടത്തിയത്. അംബേദ്ക്കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രാഹ്മണന്മാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ശങ്കയൊന്നുമില്ലാതെ തനിക്കു പറയാൻ കഴിയും അംബേദ്ക്കർ ബ്രാഹ്മണൻ ആയിരുന്നു. പണ്ഡിതനായ ഒരാളെ ബ്രാഹ്മണൻ എന്നുവിളിക്കുന്നതിൽ തെറ്റൊന്നുമില്ല. ഈ അർഥത്തിൽ പ്രധാനമന്ത്രി മോദിയും ബ്രാഹ്മണനാണ്- അദ്ദേഹം പറഞ്ഞു. രാമൻ ക്ഷത്രിയനും കൃഷ്ണൻ ‘ഒബിസി’ വിഭാഗത്തിൽപെട്ടയാളുമായിരുന്നു. ബ്രാഹ്മണന്മാരാണു ദൈവങ്ങളെ സൃഷ്ടിക്കുന്നത്. ഭഗവാൻ രാമൻ ക്ഷത്രിയനാണെന്ന് എല്ലായ്പ്പോഴും ഞാൻ പറയാറുള്ളതാണ്. ഋഷിമാരാണ് അദ്ദേഹത്തെ ദൈവമാക്കിയത്. ഇടയനായ ഒരാൾ ‘ഒബിസി’ വിഭാഗക്കാരനാണ്. ആരാണ് അങ്ങനെയൊരാളെ ദൈവമാക്കിയത്? സന്ദീപനി ഋഷിയെന്ന ബ്രാഹ്മണനാണ് – ത്രിവേദി പറഞ്ഞു. എന്നാൽ ത്രിവേദിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി എംപി ഉദിത് രാജ് രംഗത്തുവന്നു. ഇത്തരം പരാമർശങ്ങളിലൂടെ പാർട്ടിക്കു നാണക്കേടുണ്ടാക്കുമെന്ന് ഉദിത് രാജ് പറഞ്ഞു. ത്രിവേദിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണു. ഇത്തരം പരാമർശങ്ങളിലൂടെ പാർട്ടിക്കുണ്ടാവുന്ന പ്രശ്നങ്ങളെന്താണെന്ന് അദ്ദേഹം മനസിലാക്കുന്നില്ലെന്നും ഉദിത് രാജ് പറഞ്ഞു.
“ഭരണഘടനാ ശിൽപി അംബേദ്ക്കർ ബ്രാഹ്മണൻ ആണ്” വിവാദ വിവാദ പ്രസ്താവനയുമായി ഗുജറാത്ത് ഗവർണർ
RELATED ARTICLES