ബാര്‍ കോഴ കേസില്‍ കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന നിലപാടില്‍ ഉറച്ച് വിജിലന്‍സ്. കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് നോബിള്‍ മാത്യു ഫയല്‍ ചെയ്ത ആക്ഷേപത്തിന്റെ തുടര്‍വാദത്തിനിടെയാണ് വിജിലന്‍സ് മുന്‍നിലപാട് ആവര്‍ത്തിച്ചത്. സത്യസന്ധമായി അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഈ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനിടെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ കോടതിയില്‍ ഹര്‍ജിയുമായി എത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയ്ക്കാണ് വൈക്കം വിശ്വന്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നത് എന്നാല്‍ ഇപ്പോള്‍ ആ പദവി താനാണ് നിര്‍വഹിക്കുന്നത് അതുകൊണ്ട് തന്നെ ഈ കേസില്‍ കക്ഷി ചേര്‍ക്കണെമെന്നാണ് വിജയരാഘവന്റെ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുതന്നെ മാസങ്ങളായെന്നും ഇപ്പോള്‍ ഇത്തരം ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റിവച്ചു.
ബാര്‍ കോഴ കേസിൽ കെ.എം. മാണിക്കെതിരെ തെളിവില്ല : വിജിലന്‍സ് ആണയിടുന്നു
RELATED ARTICLES