Friday, April 19, 2024
HomeKeralaഎംആർപിക്കു മുകളിൽ വില ഈടാക്കിയാൽ ബില്ലുകൾ നികുതിവകുപ്പിന്‍റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്താൽ ഉടൻ...

എംആർപിക്കു മുകളിൽ വില ഈടാക്കിയാൽ ബില്ലുകൾ നികുതിവകുപ്പിന്‍റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്താൽ ഉടൻ പരിശോധന

എംആർപിക്കു മുകളിൽ വില ഈടാക്കിയാൽ ബില്ലുകൾ നികുതിവകുപ്പിന്‍റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്താൽ ഉടൻ പരിശോധന .ചരക്കു സേവന നികുതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടു അമിതവില ഈടാക്കുന്ന നടപടിയെ ശക്തമായി ചെറുക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് മുന്നറിയിപ്പു നൽകി. ഹോട്ടലുകളിലെ ഭക്ഷണവില അമിതമായി വർധിപ്പിച്ചതു സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിൽ ഹോട്ടൽ ഉടമകളുടെ യോഗം ഇന്നു രാവിലെ ഒമ്പതിന് ധനമന്ത്രി വിളിച്ചുകൂട്ടിയിട്ടുണ്ട്.

വ്യാപാര മേഖലയിൽ നിലനിൽക്കുന്ന അമിതലാഭ പ്രവണത ചെറുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കു ഫാക്സ് സന്ദേശം അയച്ചു. ഇ മെയിലായും കത്ത് ധനമന്ത്രിയുടെ ഓഫീസിൽ എത്തിച്ചിട്ടുണ്ട്.

ജിഎസ്ടി നിരക്കുകൾ പല വസ്തുക്കൾക്കും പഴയ നിരക്കുകളേക്കാൾ കുറവാണ്. എന്നാൽ, പഴയ നികുതി ഉൾപ്പെടെയുള്ള വിലയ്ക്കുമേൽ അധിക ജിഎസ്ടികൂടി ഈടാക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹോട്ടലുകളും റസ്റ്ററന്‍റുകളും ഈ നിലയ്ക്കാണ് ഇപ്പോൾ വില ഈടാക്കുന്നത്. ഈ പ്രവണത ഇതര വ്യാപാരമേഖലകളിലേക്കും വ്യാപിച്ചേക്കാം. ഇതു വിലക്കയറ്റത്തിനു വഴിതെളിക്കും.

വിവിധ ഉത്പന്നങ്ങളുടെ ജിഎസ്ടിക്കു മുമ്പും പിന്നീടുമുള്ള നികുതിഘടകം ആധികാരികമായി പ്രസിദ്ധീകരിക്കുകയും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യണമെന്ന് ജിഎസ്ടി കൗണ്‍സിലിൽ ആവർത്തിച്ച് ആവശ്യപ്പെട്ട കാര്യം മന്ത്രി തോമസ് ഐസക് കത്തിൽ ഓർമിപ്പിച്ചു. ഇത് അടിയന്തരമായി പ്രസിദ്ധീകരിക്കണം.

ജിഎസ്ടി നിയമത്തിലെ അമിതലാഭവിരുദ്ധ വ്യവസ്ഥകൾ പ്രകാരം രൂപീകരിക്കേണ്ട ദേശീയതലത്തിലുള്ള ആന്‍റി പ്രോഫിറ്റിയറിംഗ് അഥോറിറ്റിയും സംസ്ഥാനതലത്തിൽ രൂപീകരിക്കേണ്ട സ്ക്രീനിംഗ് കമ്മിറ്റികളും അടിയന്തരമായി രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഇതിനിടെ, അമിതവില ഈടാക്കുന്നു എന്ന പരാതിയെത്തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് ഇന്നലെ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി 95 സ്ഥാപനങ്ങൾക്കു പിഴയും ചുമത്തി. എംആർപിക്കു മുകളിൽ വില ഈടാക്കരുതെന്ന് സർക്കാർ കർശന നിർദേശവും നൽകിയിട്ടുണ്ട്. അങ്ങനെ ഈടാക്കിയാൽ ബില്ലുകൾ നികുതിവകുപ്പിന്‍റെ ഫേസ്ബുക്ക് പേജ് ആയ www.facebook. com/postbillshere ലേക്ക് അപ്‌ലോഡ് ചെയ്താൽ പരിശോധന ഉണ്ടാകുമെന്ന് ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.

ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ നികുതി കുറഞ്ഞ വസ്തുക്കളും നികുതിയിൽ വന്ന കുറവും രേഖപ്പെടുത്തിയ പട്ടിക ധനവകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
എന്നാൽ ഹോട്ടലുകളും മറ്റും ഇപ്പോഴും നികുതി ഉൾപ്പെടെയുള്ള പഴയ വിലയോട് ജിഎസ്ടി കൂടി ചുമത്തി അധികവില ഈടാക്കിവരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments