മൂന്നാറിലെ കൈയേറ്റക്കാർക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ടെന്ന് വി.എസ് അച്യുതാന്ദൻ. മുന്നാറിൽ കൈയേറ്റക്കാർ തടിച്ചുകൊഴുക്കുകയാണ്. ജാതി, മതം, വിശ്വാസം എന്നിവയുടെ പേരിൽ കൈയേറ്റങ്ങൾ അനുവദിക്കരുതെന്നും വി.എസ് പറഞ്ഞു.
കാൽ നൂറ്റാണ്ട് മുമ്പ് തന്നെപ്പോലുള്ളവർ കൈയേറ്റത്തിനെതിരെ രംഗത്തെത്തിയപ്പോൾ വെട്ടിനിരത്തലുകാർ എന്ന് പറഞ്ഞ് അധിക്ഷേപിക്കാനാണ് പലരും ശ്രമിച്ചതെന്നും വി.എസ് പറഞ്ഞു. ലക്കും ലഗാനുമില്ലാത്ത കൈയേറ്റം മൂന്നാറിനെ മൂന്നാറല്ലാതാക്കി മാറ്റുകയാണ്. ആദിവാസികളും ദളിതരും ഭൂമിയില്ലാതെ കഷ്ടപ്പെടുേമ്പാഴാണ് പണാധിപത്യത്തിെൻറ മുഷ്കിൽ കൈയേറ്റം നടക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.