യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ ഭാരവാഹികള്‍ മാസങ്ങള്‍ക്ക് മുൻപേ തീരുമാനിച്ചിരുന്നതായി വിവരം. അമ്മയുടെ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളുണ്ട്. ഇതോടെ താരങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തതെന്ന അമ്മയുടെ വാദമാണ് പൊളിഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെ നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഈ തീരുമാനം മരവിപ്പിച്ചു. ദിലീപിനെ പുറത്താക്കിയതിന് നിയമസാധുത ഇല്ലെന്ന കാരണത്താലാണ് തീരുമാനം മരവിപ്പിച്ചതെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച നടന്നുവെന്ന സൂചനയുമായി നടി ഊര്‍മിള ഉണ്ണി രംഗത്തെത്തി. ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടാന്‍ താന്‍ മാത്രമേ ധൈര്യം കാണിച്ചുള്ളൂവെന്ന് ഊര്‍മിള ഉണ്ണി കോഴിക്കോട് പറഞ്ഞു. ഇക്കാര്യം യോഗത്തില്‍ ഉന്നയിക്കാന്‍ മറ്റാരും ധൈര്യം കാട്ടിയില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ സത്യാവസ്ഥ എന്താണെന്ന് തനിക്ക് അറിയില്ല. ഇക്കാര്യത്തില്‍ ആര് പറയുന്നതാണ് സത്യമെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ ഭാരവാഹികള്‍ മാസങ്ങള്‍ക്ക് മുൻപേ തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്
RELATED ARTICLES