ശക്തമായ മഴയിൽ കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം നല്‍കാനുള്ള ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഘടകങ്ങളും പ്രവര്‍ത്തകരും ബഹുജന സംഘടനകളും സജീവമായി രംഗത്തിറങ്ങാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. 10 ദിവസം തുടര്‍ച്ചയായി പെയ്ത മഴയുടെ ദുരന്തങ്ങളില്‍ നിന്നും കരകയറും മുന്‍പാണ് കാലവര്‍ഷം വീണ്ടും കനക്കുകയും സംസ്ഥാനത്തൊട്ടാകെ മഴക്കെടുതി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നത്. കുട്ടനാട് മേഖലയുള്‍പ്പെടെ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ആദ്യഘട്ടത്തില്‍ തന്നെ വിവരണാതീതമായ ദുരിതങ്ങളാണ് ഉണ്ടായത്. സംസ്ഥാനത്തൊട്ടാകെ ജീവഹാനി സംഭവിയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിയ്ക്കുകയാണ്. ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പെടെയുള്ള അത്യാഹിതങ്ങളുമുണ്ടായി. സംസ്ഥാനത്ത് 78 അണക്കെട്ടുകള്‍ ഇതിനകം നിറയുകയും, 28 എണ്ണം തുറന്നുവിടുകയും ചെയ്തു. ഇടുക്കി അണക്കെട്ടും തുറക്കേണ്ട സ്ഥിതിയിലാണ്. ആയിരക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്ബുകളിലാണ്. വെള്ളപ്പൊക്കക്കെടുതിയെ തുടര്‍ന്നുള്ള സാംക്രമിക രോഗ ഭീഷണിയും നേരിടുന്നുണ്ട്. ഈ ഘട്ടത്തില്‍ ഭക്ഷണം, വസ്‌ത്രം, മരുന്ന്, ആരോഗ്യരക്ഷാ പ്രവര്‍ത്തകരെ കൂട്ടിയുള്ള വൈദ്യ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടി പ്രവര്‍ത്തകരും ഘടകങ്ങളും നേതൃത്വം കൊടുക്കണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ ജാഗ്രതാപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്ത് വ്യാപക കൃഷിനാശവും, റോഡുകള്‍, വീടുകള്‍ എന്നിവയ്ക്ക് വലിയ തോതില്‍ നാശവും സംഭവിയ്ച്ചിരിക്കുകയാണ്. ട്രോളിംഗ് നിരോധനം അവസാനിച്ചതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോകാന്‍ തയ്യാറെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ക്ഷോഭം കാരണം കടലില്‍ പോകാന്‍ കഴിയുന്നില്ല. ഇതെല്ലാം കണക്കിലെടുത്ത് മതിയായ സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും, രക്ഷാ പ്രവര്‍ത്തനങ്ങ ളില്‍ പാര്‍ടി പ്രവര്‍ത്തകര്‍ ഒന്നാകെ രംഗത്തിറങ്ങണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ശക്തമായ മഴ; എല്ലാ പ്രവര്‍ത്തകരും ദുരന്തനിവാരണത്തിൽ പങ്കെടുക്കണമെന്ന് സിപിഐ എം
RELATED ARTICLES