ശിവസേന ഒരിക്കലും ബിജെപിയെ ചതിക്കില്ല, അതുപോലെ തിരിച്ചും വഞ്ചനയോ ചതിയോ കാണിക്കരുതെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറേ. പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ബിജെപി- ശിവസേന ബന്ധം നിലനില്‍ക്കുമെന്നും താക്കറേ കൂട്ടിച്ചേര്‍ത്തു. ശിവസേന മുഖപത്രമായ ‘സാമ്ന’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താക്കറെ ബിജെപിയോട് ചതിയും വഞ്ചനയും കാണിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ഞാന്‍ ഒരിക്കലും പ്രവര്‍ത്തിക്കില്ല. എന്നാല്‍ മോദിക്ക് ഭരിക്കാന്‍ അഞ്ച് വര്‍ഷം കൂടി നല്‍കണമെന്നും ഉദ്ധവ് താക്കറെ പറയുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന് പുരോഗതിയില്ലെങ്കില്‍ അയോദ്ധ്യയില്‍ സന്ദര്‍ശനം നടത്തുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. സഖ്യത്തിലെ തീരുമാനമനുസരിച്ച് മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ ശിവസേന 23 സീറ്റുകളിലും ബിജെപി 25 സീറ്റുകളിലും മത്സരിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി ശിവസേന ബിജെപിയുമായി ഭിന്നതയിലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത് വന്നതോടെയാണ് ഇരുപാര്‍ട്ടികളും ഐക്യം പ്രഖ്യാപിച്ചത്.
പരസ്പര വിശ്വാസത്തോടെ പ്രവർത്തിച്ചാൽ ബിജെപി- ശിവസേന ബന്ധം നിലനില്‍ക്കുമെന്ന് താക്കറേ
RELATED ARTICLES