Tuesday, April 16, 2024
HomeNationalതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവാവ് ജീപ്പിലേക്ക് ചാടിക്കയറി അരവിന്ദ് കെജ്‍രിവാളിന്റെ മുഖത്ത് അടിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവാവ് ജീപ്പിലേക്ക് ചാടിക്കയറി അരവിന്ദ് കെജ്‍രിവാളിന്റെ മുഖത്ത് അടിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ ആക്രമണം. ഡല്‍ഹി മോത്തി ബാഗില്‍ റോഡ് ഷോയ്ക്കിടെ യുവാവ് ജീപ്പിലേക്ക് ചാടിക്കയറി കെജ്‍രിവാളിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു.

സ്ഥാനാര്‍ഥികള്‍ക്കൊപ്പം തുറന്ന ജീപ്പില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രചാണത്തിനിടെ ആള്‍ക്കൂട്ടത്തെ കൈവീശി കാണിക്കേകവേ ആയിരുന്നു കേജരിവാളിനെ ആക്രമിച്ചത്. ജനക്കൂട്ടത്തിനിടയില്‍നിന്ന് വാഹനത്തിലേക്ക് കയറിയ യുവാവ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. ആം ആദ്മി പ്രവര്‍ത്തകരും പോലീസും അക്രമിയെ കീഴ്പ്പെടുത്തി. മെറൂണ്‍ കളര്‍ ഷര്‍ച്ച്‌ ധരിച്ച ഒരാള്‍ പ്രചാരണന്‍ വാഹനത്തില്‍ കയറി കെജ്രിവാളിനെ മര്‍ദ്ദിക്കുന്ന ദൃശ്യം എഎന്‍ഐ വാര്‍ത്ത ഏജന്‍സിയാണ് പുറത്ത് വിട്ടത്. നോര്‍ത്ത് – ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ മനോജ് തിവാരി നല്ല നര്‍ത്തകനാണെന്നും, നര്‍ത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‍രിവാള്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് സൂചന. അതേസമയം പ്രതിപക്ഷം സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണ് നടന്നതെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി കെജ്‌രിവാളിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീണ്ടും വീഴ്ച പറ്റിയിരിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു.

സുരേഷ് കൈലാസ് എന്ന വ്യക്തിയാണ് മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. മോട്ടി നഗര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച്‌ അക്രമിയെ പോലീസ് ചോദ്യെ ചെയ്ത് വരികയാണ്. സ്പെയര്‍പാര്‍ട്സ് ബിസിനസ് നടത്തുന്ന മുപ്പത്തിമൂന്ന് കാരനായ സുരേഷ് എന്ന് വ്യ.ക്തിയാണ് അക്രമം നടത്തിയതെന്ന് ജില്ല പോലീസ് മേധാവി മോണിക്ക ഭരദ്വാജ് വ്യക്തമാക്കി. ബിജെപി പ്രവര്‍ത്തകനാണ് കെജ്രിവാളിനെ മദ്ദിച്ചതെന്ന എഎപിയുടെ വാദം ബിജെപി തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിലാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. മെയ് 12നാണ് ഡല്‍ഹി പോളിംഗ് ബൂത്തിലേക്ക് പോകുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments