ഉത്തര്‍പ്രദേശില്‍ ‘എട്ടാം ക്‌ളാസ്സുകാരൻ’ രോഗിയെ ശസ്ത്രക്രിയ ചെയ്തു . ശാമ്ലി ജില്ലയിലെ ആര്യന്‍ ആശുപത്രി ഉടമയായ നര്‍ദേവ് സിങ്ങാണ് പിടിയിലായത്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നര്‍ദേവ് രോഗിയെ ശസ്ത്രക്രിയ ചെയ്തത്. ഇതിന്ററെ വീഡിയോ സമൂഹ മാധ്യമങ്ങളുടെ വൈറലായതോടെ നര്‍ദേവ് സിങ് അറസ്റ്റിലായി. ശസ്ത്രക്രിയ നടത്താൻ ഒരു വനിതാ നഴ്സും സഹായിച്ചിരുന്നു . നഴ്സ് അനസ്തേഷ്യ നല്‍കിയതിന് ശേഷം നര്‍ദേവ് ഒാപറേഷന്‍ നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ . സംഭവം ശ്രദ്ധയില്‍ പെട്ട ജില്ലാ ചീഫ് മെഡിക്കല്‍ ഒാഫീസര്‍ അശോക് കുമാര്‍ ആശുപത്രി സീല്‍ ചെയ്തു. ജനങ്ങളെ കാണിക്കാന്‍ വേണ്ടി മാത്രം നര്‍ദേവ് ആശുപത്രിയില്‍ നേരത്തെ ഡോക്ടര്‍മാരെ നിയമിച്ചിരുന്നു. വൈകാതെ അവരെ പിരിച്ചുവിട്ട് എട്ടാം ക്ലാസ് പാസായ നര്‍ദേവ് ചികിത്സ ആരംഭിക്കുകയായിരുന്നുവെന്ന് ശമ്ലി എസ്.പി ദിനേഷ് കുമാര്‍ വ്യക്തമാക്കി. അനസ്തേഷ്യ നല്‍കാന്‍ യോഗ്യതയുള്ളയാളെ ആശുപത്രിയില്‍ നിയമിച്ചിരുന്നില്ല. ഇതിനു മുൻപും പല തവണ നര്ദേവിന്റെ ആശുപത്രി അടച്ചുപൂട്ടിയിരുന്നു . ഒാരോ തവണയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ വീണ്ടും ആശുപത്രി തുറക്കുകയാണ് ചെയ്തിരുന്നത്. വ്യാജ ഡോക്ടറായ ‘എട്ടാം ക്‌ളാസ്സുകാരൻ’ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ഉത്തര്‍പ്രദേശില്‍ ‘എട്ടാം ക്‌ളാസ്സുകാരൻ’ രോഗിയെ ശസ്ത്രക്രിയ ചെയ്തു
RELATED ARTICLES