തൊടുപുഴ വണ്ണപ്പുറത്തെ കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.നാലംഗ കുടുംബത്തിന്റെ ദാരുണ മരണത്തിന് ഇടയാക്കിയത് കുടുംബനാഥന്‍ കൃഷ്‌ണനെ കൊന്നാല്‍ മന്ത്രശക്തി കിട്ടുമെന്ന പ്രതികളുടെ വിശ്വാസമായിരുന്നെന്ന് റിപ്പോർട്ട്. കൊലപാതകം സംബന്ധിച്ച് കസ്റ്റഡിയിലായ കസ്റ്റഡിയിലുള്ള തൊടുപുഴ തെക്കുംഭാഗം സ്വദേശിയും അടിമാലി സ്വദേശിയുമാണ് കുറ്റം സമ്മതിച്ചു.കൃഷ്‌ണന്റെ സഹായിയായിരുന്ന അനീഷാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകന്‍. മന്ത്രവാദത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പുകള്‍ നടത്തിവന്ന വമ്പന്മാർ ഉള്‍പ്പെട്ട ശൃംഖലയിലെ ഒരു കണ്ണി മാത്രമായിരുന്നു കൃഷ്ണനെന്ന സൂചനകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി കേന്ദ്രീകരിച്ചും കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പെടെ വ്യാപിച്ചും പ്രവര്‍ത്തിക്കുന്ന വന്‍ തട്ടിപ്പുസംഘത്തിന് പിന്നാലെയാണ് പൊലീസ് . ഇതിനായി തേനിയിലും അന്വേഷണം നടത്തിവരികയാണ്. ആന്ധ്രാപ്രദേശിലേക്കും കര്‍ണാടകയിലേക്കും കേസ് വ്യാപിപ്പിക്കേണ്ടി വരുമെന്നും പൊലീസ് സൂചന നല്കി. നെടുങ്കണ്ടം സ്വദേശിയായ ഒരാളാണ് നിധികണ്ടെത്തുന്നതിന് പൂജ ചെയ്യണമെന്നാവശ്യപ്പെട്ട് കൃഷ്ണനെ സമീപിച്ചതെന്നാണ് അറിയുന്നത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. 40 വയസുള്ള താടിവച്ച ഒരാള്‍ സ്ഥിരമായി കൃഷ്ണന്റെ വീട്ടില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. അനീഷിന്റെ ബൈക്കിലാണ് മന്ത്രവാദിയായ കൃഷ്‌ണന്റെ സഞ്ചാരം. എന്നാല്‍ കൃഷ്‌ണനും കുടുംബവും മരിച്ച ദിവസവും ശവസംസ്‌ക്കാര ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തിരുന്നില്ല. ഇത് അന്വേഷണ സംഘത്തിനെ സംശയത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അനീഷിലേക്ക് എത്തുന്നത്. പ്രതികളുടെ ആക്രമണത്തെ കൃഷ്‌ണന്റെ മകള്‍ ആര്‍ഷ എതിര്‍ത്തിരുന്നു. സംഭവത്തില്‍ അനീഷിന്റെ കൈക്ക് പരിക്കേറ്റു. ഇത് നിര്‍ണായക തെളിവായി മാറി. കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പാങ്ങോടുനിന്ന് കസ്റ്റഡിയിലെടുത്ത മുസ്ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂവരും കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ബുദ്ധിമുട്ടെല്ലാം തീരുമെന്നും ഉടന്‍ കുറച്ചധികം പണം കയ്യിലെത്തുമെന്നും കൊല്ലപ്പെട്ട കൃഷ്ണന്റെ ഭാര്യ സുശീല മൂത്ത സഹോദരി ഓമനയെ അറിയിച്ചിരുതായി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹോദരന്‍ യജ്ഞേശന്‍ വെളിപ്പെടുത്തി. തിരുവനന്തപുരത്തുനിന്നും കസ്റ്റഡിയിലെടുത്ത പ്രദേശിക ലീഗ് നേതാവ് ഷിബു സുഹൃത്തുമായി നടത്തിയതെന്ന പേരില്‍ പുറത്തുവന്നിട്ടുള്ള സംഭാഷണത്തില്‍ കോടികളുടെ ഇടപാടിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അക്രമികള്‍ കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങളുടെ കൃത്യമായ വിവരം ഇനിയും പുറത്തുവന്നിട്ടില്ല. സാമ്പത്തികമായി നല്ല നിലയിലെന്ന് പുറത്തറിയിക്കാന്‍ സ്വര്‍ണം പൂശിയ അഭരണങ്ങളാണോ കൃഷ്ണനടക്കമുള്ളവര്‍ ധരിച്ചിരുന്നതെന്ന സംശയവും പൊലീസിനുണ്ട്. മാലയും കൊലുസുമുള്‍പ്പെടെ ആഭരണങ്ങള്‍ പണയപ്പെടുത്തിയതായി ബാങ്ക് രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൃഷ്ണന്റെ സാമ്പത്തിക സ്ഥിതിയില്‍ പൊലീസിന് സംശയമുര്‍ന്നിട്ടുള്ളത്. മന്ത്രവാദ ക്രിയകള്‍ക്കായി ഉപയോഗിച്ചതെന്ന് കരുതുന്ന പുലിനഖം, മാന്‍കൊമ്ബിന്റെ പിടിയുള്ള കഠാര, വെള്ളി പൂശിയ ദണ്ഡുകള്‍ എന്നിവയും വീട്ടില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇത് നിര്‍മ്മിച്ചു നല്കിയ കൊല്ലന്‍ പൊലീസ് കസ്റ്റഡിയിലാണ്.
വണ്ണപ്പുറത്തെ കൂട്ടക്കൊലപാതകം; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ
RELATED ARTICLES