ഗുരുവിന് പകരമാകില്ല ഗൂഗിള്‍ എന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ദേശീയ അധ്യാപക പുരസ്കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കവേയാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖല മുന്നോട്ടു കുതിക്കുന്പോഴും ഗുരുക്കന്മാര്ക്ക് പകരം വെക്കാന്‍ മറ്റൊരു സംവിധാനമില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ നല്‍കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പു വരുത്തണം. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണം. ജനിച്ച നാട്ടില്‍ ഗുരുവിന് മുന്പില് മണ്ണിൽ എഴുതി പഠനം ആരംഭിച്ച തനിക്ക് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന പദവിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ വിദ്യാര്‍ഥിയെയും പരസ്പരം അറിഞ്ഞു കൊണ്ടുള്ള സൗഹാര്‍ദ അന്തരീക്ഷം അധ്യാപകര്‍ ഉറപ്പു വരുത്തണം. അവരുടെ പഠനാവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കണം. വിദ്യാര്‍ഥികള്‍ക്ക് വിഭിന്ന രുചികളിലുള്ള പഠന രീതികള്‍ ഉള്ളത് പോലെ തന്നെ അധ്യാപകര്‍ക്ക് അധ്യാപനത്തിന് വിഭിന്ന രീതികള്‍ ഉണ്ടാകണം. ടാഗോറും, അരബിന്ദോയും മഹാത്മാ ഗാന്ധിയും വിവരിച്ചു തന്ന പ്രവര്‍ത്തികളിലൂടെയുള്ള വിദ്യാഭ്യാസത്തിന് അധ്യാപകര്‍ കൂടുതല്‍ പ്രധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുക്കന്മാര്ക്ക് പകരമായിത്തീരാൻ ഗൂഗിളിന് കഴിയില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
RELATED ARTICLES