കോഴിക്കോട് വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് ചാടിയത് ദളിത് പീഡനത്തെ തുടർന്നാണെന്ന് പരാതി. തിരുവനന്തപുരം തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷൻ കോളജിലെ ബബിഎ ഏവിയേഷൻ രണ്ടാം വർഷ വിദ്യാർഥിനിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ പഠനത്തിന്റെ ഭാഗമായി ഇന്റേൻഷിപ്പിന് എത്തിയപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം. വിദ്യാർഥികൾ താമസിച്ചിരുന്ന ഹോട്ടലിനു മുകളിൽനിന്നാണ് തിരുവനന്തപുരം മരുതംകുഴി സ്വദേശിനിയായ വിദ്യാർഥിനി ചാടിയത്. കഴിഞ്ഞ 30 ാം തീയതിയായിരുന്നു സംഭവം. നാലു നിലയുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലാണ് വിദ്യാർഥികൾ താമസിച്ചിരുന്നു. ജാതി ആക്ഷേപത്തെ തുടർന്ന് മനംനൊന്ത വിദ്യാർഥിനി ഹോട്ടലിന്റെ മൂന്നാം നിലയിലെത്തുകയും താഴേയ്ക്കു ചാടുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. പെണ്‍കുട്ടിയുടെ കാലുകളും ഒടിഞ്ഞിട്ടുണ്ട്. വിദ്യാർഥികള്‍ക്കൊപ്പം അധ്യാപകരും പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ കൂടിയിരുന്നതായും പറയുന്നു.
കോഴിക്കോട് വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് ചാടി
RELATED ARTICLES