സ്കൂളില്‍ വച്ച് അധ്യാപികയെ മൃഗീയമായി ലൈംഗീക പീഡനം നടത്തിയെന്ന കേസില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി . തെക്കു കിഴക്കൻ ഡൽഹിയിലെ ജസോളയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടികള്‍ക്ക് എക്സ്ട്രാ ക്ലാസ് എടുക്കണമെന്ന് പറഞ്ഞാണ് പ്രിന്‍സിപ്പല്‍ 27 കാരിയായ അധ്യാപികയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയത്. ഇതിന് ശേഷം അധ്യാപികയെ പ്രിൻസിപ്പാൾ തന്ത്രപൂർവം തന്റെ മുറിയിലേക്ക് കൊണ്ട് വന്നു പീഡിപ്പിക്കുകയായിരുന്നു.
അധ്യാപികയുടെ പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാകേഷ് ശര്‍മയെ ഡൽഹി സരിത വിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. 2017 ജൂണിലാണ് സംഭവം.സ്കൂള്‍ സമയം കഴിഞ്ഞും എക്സ്ട്രാ ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ അധ്യാപികയെ വിളിച്ചുവരുത്തിയത്.
പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിയ അധ്യാപികയ്ക്ക് കുടിക്കാന്‍ നല്‍കിയ ജ്യൂസിൽ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി. പിന്നീട് അബോധാവസ്ഥയിലായ അധ്യാപികയെ രാകേഷ് ശര്‍മ പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പീഡന വിവരം പുറത്തു പറഞ്ഞാൽ അശ്ലീല വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞ് കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇയാൾ ഭീഷണിപ്പെടുത്തുകയാണെന്നും അധ്യാപിക പരാതിയിൽ പറയുന്നു