Thursday, April 25, 2024
HomeCrimeചെന്നെ റെയില്‍വേ സ്റ്റേഷനില്‍ ജീവനക്കാർ ആൺ സുഹൃത്തിനെ മർദിച്ചു പെൺകുട്ടിയെ പീഡനത്തിനിരയാക്കി

ചെന്നെ റെയില്‍വേ സ്റ്റേഷനില്‍ ജീവനക്കാർ ആൺ സുഹൃത്തിനെ മർദിച്ചു പെൺകുട്ടിയെ പീഡനത്തിനിരയാക്കി

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്ന സുഹൃത്തുക്കളെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ റെയില്‍‌വേ ജീവനക്കാര്‍ പീഡനത്തിനിരയാക്കി. സംഭവത്തില്‍ പൊലീസ് റെയില്‍വേ ജീവനക്കാരായ ലോഗേഷിനെയും ലുക്കാസിനെയും അറസ്റ്റ് ചെയ്തു. ശ്രീറാം ഒളിവിലാണ്, ഇയാളെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിലെ തരമണി റെയില്‍‌വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മൈലാപ്പൂരിലേക്ക് പോകുന്നതിനായി റെയില്‍‌വേ സ്റ്റേഷനില്‍ ട്രെയിന്‍ ‌കാത്തിരിക്കുകയായിരുന്നു ഇരുവരും. കമിതാക്കള്‍ ഇരുക്കുന്നതുകണ്ട് എത്തിയ റെയി‌വേ ജീവനക്കാരായ ലൂക്കാസും, ശ്രീറാമും ഇരുവരെയും ഭീഷണിപ്പെടുത്തി. എന്നാല്‍ ഇതിനെ എതിര്‍ത്തതോടെയാണ് ഇവരെ മറ്റു ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ കൂടെയുണ്ടയിരുന്ന ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ച്‌ റെയില്‍‌വേ സ്റ്റേഷനിലെ ഒരു മുറിയിലെത്തിച്ച ശേഷം. വിശദീകരണം എഴുതിവാങ്ങാന്‍ എന്ന വ്യാജേന പെണ്‍കുട്ടിയെ അവര്‍ ബുക്കിംഗ് ഓഫീസിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയില്‍ നിന്ന് പിഴ എന്ന് പറഞ്ഞു ഇവര്‍ 1000 രൂപയും ഈടാക്കി. ബുക്കിംഗ് ഓഫീസില്‍ നിന്നും ലിഫ്റ്റില്‍ തിരികെ പോകവെ ലൂക്കാസ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതോടെ കൂടെയുണ്ടയിരുന്ന ലോഗേഷും ശ്രീറാമും കൃത്യത്തില്‍ പങ്കുചേര്‍ന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ആണ്‍ സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മൂവരും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ച്‌ അവശനാക്കുകയായിരുന്നു. തുടര്‍ന്ന് സഹായത്തിനായി ആണ്‍സുഹൃത്ത് റെയി‌വേ ഹെല്‍‌പ്‌ലൈന്‍ നമ്ബരില്‍ ബന്ധപ്പെടുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments