പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) കോടികളുടെ വായ്പാ തട്ടിപ്പ്. 3,800 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ബുഷാൻ പവർ ആൻഡ് സ്റ്റീൽ കമ്പനിയാണ് വായ്പാ തട്ടിപ്പു നടത്തിയത്.
ഫോറൻസിക് ഓഡിറ്റിനെ തുടർന്ന് ബാങ്കിംഗ് സംവിധാനത്തിൽനിന്നും ഫണ്ട് വഴിതിരിച്ചുവിട്ടതായി കണ്ടെത്തുകയും ഫെഡറൽ പൊലീസ് എഫഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ബാങ്കുകളുടെ കൺസോർഷ്യത്തെ തെറ്റിദ്ധരിപ്പിച്ച് കമ്പനി ബാങ്ക് ഫണ്ട് അപഹരിച്ചതായും പിഎൻബി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കടബാധ്യതയുള്ള കമ്പനികളിൽ ഒന്നാണ് ബുഷാൻ പവർ ആൻഡ് സ്റ്റീൽ.
ഇന്ത്യയുടെ പുതിയ പാപ്പരത്ത നിയമപ്രകാരം കടബാധ്യത പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഇന്ത്യ കോടതിയിലേക്ക് റഫർ ചെയ്ത ആദ്യത്തെ 12 കമ്പനികളിൽ ഒന്നാണിത്. കഴിഞ്ഞ വർഷം പിഎൻബിയിൽനിന്നും 200 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തുവന്നിരുന്നു.