ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച സ്ത്രീ 13 വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഗാർ ജില്ലയിലെ ബോയിസറിലായിരുന്നു സംഭവം. നാൽപ്പത്തിമൂന്നുകാരിയായ ഫരീദാ ഭാരതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാരതിയുടെ വീട്ടിൽ പോലീസ് ആദ്യ റെയ്ഡ് നടത്തിയത്. ഇവിടെ പെൺവാണിഭം നടക്കുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പോലീസ് നാല് യുവതികളെ ഇവിടെനിന്നും രക്ഷപെടുത്തി. ഭാരതിയേയും ഇടപാടുകാരനെയും അറസ്റ്റ് ചെയ്തു. എന്നാൽ പിറ്റേന്ന് പോലീസിന് മറ്റൊരു വിവരം കൂടി ലഭിച്ചു. ഭർത്താവിനെ ഉൾപ്പെടെ നിരവധി പേരെ ഭാരതി കൊലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഭാരതിയെ ചോദ്യം ചെയ്യുകയും ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു. പോലീസ് നടത്തിയ തെരച്ചിലിൽ ഇവരുടെ ഭർത്താവ് സഹദേവിന്റെ (30) മൃതദേഹാവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്നും ലഭിച്ചു. കുളിമുറിയുടെ അടിയിൽ സ്ഥാപിച്ചിരുന്ന സെപ്റ്റിക് ടാങ്കിലായിരുന്നു മൃതദേഹം.
പെൺവാണിഭം നടത്തിയ സ്ത്രീ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചു
RELATED ARTICLES