Tuesday, April 23, 2024
HomeCrime'പരാജയക്കുറിപ്പ്'; എം.എല്‍.എയുടെ ഭർത്താവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

‘പരാജയക്കുറിപ്പ്’; എം.എല്‍.എയുടെ ഭർത്താവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ലഹരിയാണ് എന്റെ ജീവിതം തകര്‍ത്തത്, അതിന്റെ അവസാനത്തെ ഇര ഞാനാകട്ടെ, പിന്‍വാങ്ങുകയാണ്, ആരേയും കുറ്റപ്പെടുത്തുന്നില്ല, മാപ്പ്. ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ തൂങ്ങി മരിച്ച കെ.എസ്.ഇ.ബി ചുങ്കത്തറ സെക്ഷനിലെ ഓവര്‍സിയറും കായംകുളം എല്‍.എ യു.പ്രതിഭയുടെ ഭര്‍ത്താവുമായ കെ.ആര്‍ ഹരിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നുള്ള വാക്കുകളാണിവ. ‘പരാജയക്കുറിപ്പ്’ എന്ന പേരില്‍ മരിക്കുന്നതിന് മുന്‍പ് എഴുതിയ മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പിലാണ് ലഹരി തന്റെ ജീവിതം തകര്‍ത്തുവെന്ന് പറയുന്നത്.
ജീവിതത്തെ ലഹരിയാക്കേണ്ടതിനു പകരം ലഹരിയെ ജീവിതമാക്കിയതിനു കൊടുക്കേണ്ടിവന്ന വിലയാണിതെന്നും അയാള്‍ പറയാതെ പറയുന്നു.
സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ജോലിയില്‍ കൃത്യനിഷ്ടയുള്ള ആളായിരുന്നു. 2017-ലാണ് കെ.ആര്‍ ഹരി ചുങ്കത്തറ സെക്ഷനിലെ ഓവര്‍സിയറായി ചുമതലയേല്‍ക്കുന്നത്.
കുടുംബകാര്യങ്ങളെക്കുറിച്ച്‌ സഹ പ്രവര്‍ത്തകരോടുപോലും ഒന്നും പങ്കുവച്ചിരുന്നില്ല. നന്നായി മദ്യപിക്കുന്ന ആളായിരുന്നുവെങ്കിലും ജോലികളെല്ലാം കൃത്യമായി ചെയ്തിരുന്നു. പ്രിയ റോഡിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്കായിരുന്നു ഇയാള്‍ താമസിച്ചുരുന്നത്. കല, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ തല്‍പരനായിരുന്ന ഹരി ചുങ്കത്തറയിലെ പുരോഗമന കലാ സാഹിത്യ സംഘം പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഫിലിം ഫീല്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. സിനിമാ സംവിധായകനായ ഡോ.പ്രസാദ് ഹരിയുടെ സഹോദരനാണ്.
2001-ലാണ് പ്രതിഭയുമായുള്ള വിവാഹം നടന്നത്. കുറച്ച്‌ വര്‍ഷങ്ങളായി ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്. 2018-ജനുവരിയില്‍ എം.എല്‍.എ പ്രതിഭ നല്‍കിയ വിവാഹമോചന ഹരജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണുള്ളത്. കേസ് ജൂലൈ പതിനാറിന് അവധിക്ക് വച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹരിയുടെ മരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments