Wednesday, April 24, 2024
HomeKeralaശബരിമല- സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചാൽ കേരളം യുദ്ധകളമാകുമെന്നു പി.സി.ജോർജ്

ശബരിമല- സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചാൽ കേരളം യുദ്ധകളമാകുമെന്നു പി.സി.ജോർജ്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചാൽ കേരളം യുദ്ധകളമാകുമെന്നു പി.സി.ജോർജ് എംഎൽഎ. “ഞാൻ നിയമസഭയെ പ്രതിനിധാനം ചെയ്യുന്ന പ്രദേശങ്ങളിലൂടെ ഒരു കാരണവശാലും യുവതികൾ ശബരിമലയിലേക്ക് കടന്നു പോകാൻ അനുവദിക്കില്ല” പി.സി.ജോർജ് പ്രഖ്യാപിച്ചു. വിശ്വാസം സംരക്ഷിക്കാനെത്തുന്നവർക്കൊപ്പം ചേർന്ന് എന്ത് വില കൊടുത്തും ശബരിമലയിലേക്ക് പോകാനെത്തുന്ന യുവതികളെ തടയും. കേരളത്തിലെ എല്ലാ സഞ്ചാര മാർഗ്ഗളിലും ഈ സ്ഥിതിയുണ്ടാകും. പോലീസ് ഇടപെട്ടാൽ ഇത് വലിയ ക്രമസമാധാന പ്രശ്നമാകുമെന്നുറപ്പായിരിക്കുകയാണ്. ഈ സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ സാവകാശം തേടണം. ആർക്കും ഏതവസരത്തിലും കുതിര കേറാനുള്ളതല്ല ഇൗ നാട്ടിലെ ഭൂരിപക്ഷ സമൂഹമായ ഹൈന്ദവരുടെ വിശ്വാസാചാരങ്ങളെന്ന് എല്ലാരും മനസ്സിലാക്കണം. എന്തും സഹിക്കുന്നവരാണ് ഹിന്ദു ഭക്തജനങ്ങളെന്ന ധാരണയിൽ നിന്നാണ് അയ്യപ്പ ചൈതന്യത്തിന് നേർക്കും വെല്ലുവിളി ഉയരുന്നത്. ഇത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല. കേരളത്തിന്റെ പുനർനിർമ്മിതി പ്രവർത്തനങ്ങൾ നടക്കുന്ന ഈ ഘട്ടത്തിൽ വലിയ സമരങ്ങൾ ഉയർന്നു വരുന്ന സാഹചര്യങ്ങൾ സംസ്ഥാന സർക്കാർ ഒഴിവാക്കണം.ഹൈന്ദവ ഭക്തജന വേദനകൾക്ക് മുകളിൽ കൊടി കെട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പുകൾ അംഗീകരിക്കാനാവില്ലെന്നും പി.സി. ജോർജ് പറഞ്ഞു.വിശ്വാസ സംരക്ഷണ സത്യാഗ്രഹമനുഷ്ഠാന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള പ്രതിഷ്ഠാ ഭാവമാഹാത്മ്യത്തെ നിരാകരിക്കുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ശബരിമലയിലെ പന്തളം കൊട്ടാരത്തിന്റെ രാജപ്രതിനിധി മൂലം തിരുനാൾ ശശികുമാർ വർമ്മ ചൂണ്ടിക്കാട്ടി.ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ഇതര ക്ഷേത്രത്തിലേതിനെക്കാൾ വ്യത്യസ്തമാണ് ഇക്കാര്യം സുപ്രീംകോടതി പരിഗണിച്ചില്ല. മകന്റെ നിഷ്ഠകൾ സംരക്ഷിക്കാൻ ശരണനാമങ്ങളുമായി തെരുവിലിറങ്ങേണ്ട സ്ഥിതിയാണ് അയ്യപ്പൻ വളർന്ന പന്തളം കൊട്ടാരത്തിലെ പിൻമുറക്കാർക്കുണ്ടായിരിക്കുന്നത്. അത് ഏതെങ്കിലും കൊടിയുടെ കീഴിലാകരുതെന്ന കരുതൽ തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.പി.സി.ജോർജ് എംഎൽഎ നടത്തിയ വിശ്വാസ സംരക്ഷണ സത്യാഗ്രഹം എരുമേലിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യാഗ്രഹ കോർഡിനേഷൻ കമ്മറ്റി കൺവീനർ മാലേത്ത് പ്രതാപചന്ദ്രൻ വിഷയാവതരണം നടത്തി.ശബരിമല തന്ത്രി ബ്രഹ്മശ്രീ താഴമൺ കണ്ഠരര് മോഹനരര്,പൂഞ്ഞാർ കോവിലകം പൂരംനാൾ ഉഷാ വർമ്മ,ക്നനായ സഭ റാന്നി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത്,തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.ജി.രാമൻ നായർ, ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ മുഹമ്മദ് സക്കീർ, സിനിമാ താരങ്ങളായ ദേവൻ,കൊല്ലം തുളസി,യോഗക്ഷേമസഭാ രക്ഷാധികാരി അക്കീരമൺ കാളിദാസൻ ഭട്ടതിരി, മാളികപ്പുറം മുൻ മേൽശാന്തി പുതുമന മനു നമ്പൂതിരി,പി.പി.പേരിശ്ശേരിപിള്ള,ശ്രീരാമദാസ മിഷൻ സെക്രട്ടറി ആർകെ.ഉണ്ണിത്താൻ,മുൻ വനിതാ കമ്മീഷൻ അംഗം അഡ്വ.പ്രമീളാ ദേവി,തൂശൂർ പുന്നശ്ശേരി ആശ്രമം മഠാധിപതി ഗുരു ബാബാനന്ദ സ്വാമി,ഷെല്ലി രാമപുരോഹിത് ശ്രീ അയ്യപ്പ ധർമ്മസേന,എൻ എസ് എസ് പ്രതിനിധി അശോക് കുമാർ,സുപ്രീം കോടതി അഭിഭാഷൻ മനോജ്.സി.നായർ,വെള്ളാള മഹാസഭയിലെ കെ.ബിലസാബു,എരുമേലി ജമാഅത്ത് പ്രസിഡന്റ് അഡ്വ.ഡി.എസ്.ഷാജഹാൻ പുത്തൻവീട്,മലയിൽ യൂസഫ് കാക്കച്ചി എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളനം രാഹുൽ ഈശ്വർ ഉത്ഘാടനം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments