Saturday, April 20, 2024
HomeTop Headlinesട്രെയിന്‍ തട്ടി മരിച്ച യാചകന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ഒന്നര ലക്ഷം രൂപയുടെ നാണയങ്ങള്‍

ട്രെയിന്‍ തട്ടി മരിച്ച യാചകന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ഒന്നര ലക്ഷം രൂപയുടെ നാണയങ്ങള്‍

ട്രെയിന്‍ തട്ടി മരിച്ച യാചകന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ഒന്നര ലക്ഷം രൂപയുടെ നാണയങ്ങള്‍. പല ബാങ്കുകളിലായുള്ള സ്ഥിരനിക്ഷേപം 8.77 ലക്ഷം രൂപ. തെക്കുകിഴക്കന്‍ മുംബൈയിലെ ഗോവണ്ഡിയിലെ ചേരിയില്‍ താമസിച്ചിരുന്ന ബിര്‍ജു ചന്ദ്ര ആസാദ് (62) എന്ന യാചകനാണ് പോലീസുകാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ അമ്ബരപ്പിച്ചത്.

ചേരിയിലെ ജീര്‍ണിച്ച ഒറ്റമുറി വീട്ടിലായിരുന്നു ബിര്‍ജുവിന്‍റെ താമസം. വീട്ടില്‍ ഒറ്റയ്ക്കാണ് ഇയാള്‍ കഴിഞ്ഞുവന്നത്. മുറി നിറയെ പഴയ പത്രക്കടലാസുകളും പ്ലാസ്റ്റിക് ബാഗുകളും കുപ്പികളുമായിരുന്നു. മരണശേഷം ഇദ്ദേഹത്തിന്‍റെ ബന്ധുക്കളെ തേടി ഇവിടെയെത്തിയ റെയില്‍വേ പോലീസ് വീട്ടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് അമ്ബരന്നത്.

ബക്കറ്റിലും ചാക്കിലുമായി നിറച്ചു സൂക്ഷിച്ചിരുന്ന നാണയത്തുട്ടുകള്‍ കണ്ട് പോലീസ് അമ്ബരന്നു. മണിക്കൂറുകള്‍ ചെലവിട്ടാണ് ഇവ പോലീസ് സംഘം എണ്ണിത്തിട്ടപ്പെടുത്തിയത്. ഇയാളുടെ വീട്ടില്‍നിന്നും വിവിധ ബാങ്കുകളിലെ പാസ് ബുക്കുകളും ലഭിച്ചു. ബാങ്കില്‍ സ്ഥിരനിക്ഷേപമായി 8.77 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്.

ബിര്‍ജു പണം നിക്ഷേപിച്ച എല്ലാ ബാങ്കുകളിലും പോലീസ് ബന്ധപ്പെട്ടു. ‌ഇയാളുടെ നിക്ഷേപം സുരക്ഷിതമായിരിക്കണമെന്നു പോലീസ് നിര്‍ദേശിച്ചു. നാണയങ്ങള്‍ ഏറ്റെടുക്കുകയും ബന്ധുക്കളെ തെരഞ്ഞുവരികയുമാണ് പോലീസ്.

രാജസ്ഥാന്‍ സ്വദേശിയായ ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. ഒരാള്‍ രാജസ്ഥാനിലും രണ്ടാമത്തെയാള്‍ മുംബൈയിലുമാണുള്ളത്. മുംബൈയിലെ മകന്‍ ജോലി ആവശ്യത്തിന് ഗോവയിലായിരുന്നു. മക്കള്‍ ആദ്യം അച്ഛനൊപ്പമായിരുന്നു. എന്നാല്‍ ജോലി ലഭിച്ച ശേഷം ഇരുവരും ഇവിടം വിട്ടു. അപ്പോഴും പഴയ വീട്ടില്‍ ബിര്‍ജു തുടര്‍ന്നു. വര്‍ഷങ്ങളായി ഭിക്ഷയെടുത്ത് ലഭിച്ച തുകയാണിതെന്നാണ് ചേരിയിലുള്ള ഇദ്ദേഹത്തിന്‍റെ പരിചയക്കാര്‍ പറയുന്നത്.

ഒക്ടോബര്‍ നാലിനായിരുന്നു ബിര്‍ജുവിനു ജീവന്‍ നഷ്ടമായ അപകടം സംഭവിച്ചത്. രാത്രി ഗോവണ്ഡി-മാന്‍ഖുര്‍ഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ റെയില്‍വെ ട്രാക്ക് മുറിച്ച്‌ കടക്കുമ്ബോള്‍ ട്രെയിന്‍ തട്ടുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments