ഒാഖി വിതച്ച ദുരന്തത്തിൽ ബാധിതരായവർക്ക് പ്രത്യേക പാക്കേജ് നൽകണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1843 കോടിയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 300 കോടി അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിണറായി പറഞ്ഞു. ഒാഖി ദുരിതത്തെ കുറിച്ച് പഠിക്കുന്നതിനായി ഉന്നതലസംഘം കേരളം സന്ദർശിക്കും. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടികാഴ്ച നടത്തിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 13,436 മൽസ്യ തൊഴിലാളികൾക്ക് വീടും സ്ഥലവുമില്ല. പ്രധാനമന്ത്രിയുടെ ഗ്രാമീണ പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് നൽകണം. സംസ്ഥാനത്ത് ഏകോപിത രക്ഷാപ്രവർത്തനമാണ് നടന്നത്. ഇതിെൻറ ചെലവ് കേന്ദ്രം വഹിക്കണം. രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത് നവംബർ 30ാം തിയതി മാത്രമാണെന്ന് മുൻനിലപാട് പിണറായി ആവർത്തിച്ചു
ഒാഖി വിതച്ച ദുരന്തത്തിൽ ബാധിതരായവർക്ക് 1843 കോടിയുടെ സഹായം
RELATED ARTICLES