വിഷവാതക ചോർച്ചയെ തുടർന്നു ഉത്തർപ്രദേശിലെ ഷാംലിയിലുള്ള സമീപമുള്ള സ്കൂളിലെ മുന്നൂറോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചസാര മില്ലിൽ നിന്നാണ് വാതക ചോർച്ചയുണ്ടായത്. സംഭവത്തിൽ അന്വേഷണത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
സരസ്വതി ശിശു മന്ദിർ പബ്ലിക് സ്കൂളിന് സമീപമാണ് സംഭവമുണ്ടായത്. ചില കുട്ടികൾക്ക് കണ്ണിൽ നീറ്റലും മറ്റ് ശാരീരിക അസ്വസ്തതയും അനുഭവപ്പെട്ടു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. വിദ്യാർഥികളിൽ പലരുടേയും നില ഗുരുതരമാണ്. ജില്ലാ മജിസ്ട്രേറ്റും എസ്പിയും അടക്കമുള്ളവർ സ്കൂളിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പഞ്ചസാര മില്ലിന്റെ ഉടമസ്ഥൻ ഒളിവിലാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മീററ്റ് മേഖലയിലെ അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.