Thursday, April 18, 2024
HomeNationalമോദിക്കു തന്നോടുള്ളത് വ്യക്തിവിരോധമാണെന്ന് രാഹുൽ 

മോദിക്കു തന്നോടുള്ളത് വ്യക്തിവിരോധമാണെന്ന് രാഹുൽ 

രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിനു വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങുന്ന മോദിയോട് അഴിമതി, നോട്ട്നിരോധനം, ജിഎസ്ടി, കര്‍ഷക പ്രശ്നങ്ങള്‍ എന്നിവയില്‍ സംവാദം നടത്താനാണ് രാഹുലിന്‍റെ വെല്ലുവിളി. മോദിക്കു തന്നോടുള്ളത് വ്യക്തിവിരോധമാണെന്നും എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. സ്നേഹം നിറഞ്ഞ ഒരു രാജ്യത്ത് അദ്ദേഹം (മോദി) വ്യക്തി വിരോധത്തില്‍ നിറഞ്ഞിരിക്കുകയാണ്. പൊതുപരിപാടികളില്‍ താന്‍ അദ്ദേഹത്തെ കാണാറുണ്ടെങ്കിലും അദ്ദേഹം മറുപടി നല്‍കാറില്ല. താന്‍ ബഹുമാനത്തോടെ മോദിയോടു സംസാരിക്കാറുണ്ടെങ്കിലും അദ്ദേഹം മറുപടി നല്‍കാന്‍ പോലും തയാറാകില്ലെന്ന് രാഹുല്‍ പറഞ്ഞു.

അഞ്ചു വര്‍ഷം മുന്പ് ആര്‍ക്കും മോദിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ പറഞ്ഞു. എന്നിട്ടും ഞങ്ങള്‍ പിന്നോട്ടു പോയില്ല. പാര്‍ലമെന്‍റില്‍ ഞങ്ങള്‍ പോരാടി. ഇപ്പോള്‍ അദ്ദേഹത്തിന് ഭയം തോന്നുന്നുണ്ടാകും. നരേന്ദ്ര മോദി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല- രാഹുല്‍ പറഞ്ഞു.

എങ്ങനെ രാജ്യം ഭരിക്കരുത് എന്നുപോലുള്ള ചില കാര്യങ്ങളില്‍ താന്‍ അദ്ദേഹത്തെ മാതൃകയാക്കാറുണ്ടെന്നും രാഹുല്‍ പറഞ്ഞു. ആരുടെയും ശബ്ദം ശ്രവിക്കാതെയാണ് ഭരണമെങ്കില്‍ അത് ശരിയായ ഭരണമാകില്ലെന്നും മോദിയുടെ ആശയവിനിമയ മാര്‍ഗങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നായിരുന്നു രാഹുലിന്‍റെ മറുപടി. ഒരു വശത്ത് ആര്‍എസ്‌എസ്-ബിജെപി സഖ്യവും മറുവശത്ത് പുരോഗമന ശക്തികളും അണിനിരക്കുന്ന ആശയപരമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. തന്‍റെ കുടുംബത്തെ കുറിച്ച്‌ മോദി പറയുന്നത് താന്‍ കാര്യമാക്കാറില്ലെന്നും തനിക്ക് അതിന്‍റെ സത്യാവസ്ഥകള്‍ അറിയാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments