ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് സന്തോഷ വാർത്ത. രക്ഷപെടാൻ ഒന്ന് മണിയടിച്ചാൽ മതി പോലീസ് വക സഹായം ലഭിക്കും. കേരള പൊലീസ് ‘ബെല്‍ ഒഫ് ഫെയ്ത്ത്’ എന്ന പേരിൽ പുതിയ പദ്ധതി വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സുരക്ഷയ്കായി ഒരുക്കുന്നു. ഒരു ‘സെറ്റ് ടോപ്പ്’ ബോക്സിന്റെ മാത്രം വലിപ്പമുള്ള ബെല്ലാണ് പൊലീസ് ഇതിനായി വീടുകളില്‍ സ്ഥാപിക്കുക. വീടുകളില്‍ മറ്റാരും സഹായമിലാതെ താമസിക്കുന്നവര്‍ക്ക്,
എന്തെങ്കിലും അപകടം പിണഞ്ഞാല്‍ ഈ ബെല്‍ വഴി വിവരം പുറത്തറിയിക്കാന്‍ സാധിക്കും.
വീട്ടിലെ ആളിന് അപകടം ഉണ്ടായി എന്ന വിവരം ലഭിച്ച് പത്ത് മിനിറ്റിനകം പൊലീസ് ചുമതല നല്‍കിയ വോളണ്ടിയര്‍മാര്‍ വീട്ടിലെത്തി വേണ്ട ശുശ്രൂഷ നല്‍കും. ഇതിനായി വോളണ്ടിയര്‍മാര്‍ക്ക് പൊലീസ് പരിശീലനം നല്‍കിയിട്ടുണ്ട്. ഇങ്ങനെ സേവനം നല്‍കാന്‍ താല്‍പ്പര്യമുള്ളവരെയാണ് പൊലീസ് ഇതിനായി തിരഞ്ഞെടുക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഇരുപത്തിയെട്ട് വീടുകളില്‍ പൊലീസ് ഈ ബെല്‍ സ്ഥാപിച്ച് കഴിഞ്ഞു.
ഈ സംവിധാനം പ്രായമായവര്‍ക്കുള്ള സര്‍ക്കാരിന്റെ ‘വയോമിത്രം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംവിധാനം വിപുലീകരിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമായി കോഴിക്കോടുള്ള 141 വീടുകളില്‍ ഇത്തരത്തിലുള്ള ബെല്ലുകള്‍ സ്ഥാപിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഈ ബെല്‍ സ്ഥാപിച്ച ശേഷം സ്ഥലത്തെ റെസിഡന്‍സ് അസോസിയേഷനുകളുമായി ചേര്‍ന്ന് പൊലീസ് വിവരശേഖരണവും നടത്തും.