അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് തിരിക്കുന്നു. ജൂണ്‍ 25, 26 തീയതികളിലായി മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നും അമേരിക്കന്‍ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ട്രംപ് അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ യാത്രയാണിത്. ജൂണ്‍ 26-ന് പ്രധാനമന്ത്രി ട്രംപുമായി കൂടിക്കാഴ് നടത്തും. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും ഈ കൂടിക്കാഴ്ചയെന്നും പത്രക്കുറിപ്പിലൂടെ മന്ത്രാലയം അറിയിച്ചു.
പാരിസ് ഉച്ചകോടിയിൽനിന്നു യുഎസ് പിന്മാറിയതും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ മോശമായി പരാമർശിച്ചതും നിലനിൽക്കെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങൾ, ഇന്ത്യക്കാരായ തൊഴിലാളികളുടെ സുരക്ഷ, എച്ച്-വണ്‍ ബി വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളും എന്നീ വിഷയങ്ങൾ മോദി ട്രംപിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദം, എന്‍.എസ്.ജിഅംഗത്വ വിഷയവുമാകും കൂടിക്കാഴ്ചയിൽ പ്രധാന വിഷയങ്ങൾ.