Tuesday, April 23, 2024
HomeKeralaടി പി ചന്ദ്രശേഖരനെ വെട്ടുനുറുക്കി കൊന്ന കേസിലെ പ്രതി കിര്‍മാണി മനോജിന്റെ വിവാഹം വിവാദത്തില്‍

ടി പി ചന്ദ്രശേഖരനെ വെട്ടുനുറുക്കി കൊന്ന കേസിലെ പ്രതി കിര്‍മാണി മനോജിന്റെ വിവാഹം വിവാദത്തില്‍

ടി പി ചന്ദ്രശേഖരനെ വെട്ടുനുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കിര്‍മാണി മനോജിന്റെ വിവാഹം വിവാദത്തില്‍. മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശിയായ യുവാവ് പൊലീസില്‍ പരാതി നല്‍കി. ബഹ്‌റിനില്‍ ജോലി ചെയ്യുന്ന പ്രവാസി യുവാവാണ് വടകര ഡിവൈഎസ്‌പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു മനോജിന്റെ വിവാഹം. അതിനിടെയാണ് വിവാഹത്തിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതായാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്. പരാതിയെ തുടര്‍ന്ന് വിശദമായ മൊഴിയെടുക്കാനായി പരാതിക്കാരെ വിളിച്ചു വരുത്തി. നിലവില്‍ വിവാഹ ബന്ധം നിലനില്‍ക്കവേ മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് വിവാഹം കഴിച്ചത്. സിപിഎം പ്രവര്‍ത്തകരുടെ ആശിര്‍വാദത്തോടെയാണ് മനോജിനായി വധുവിനെ കണ്ടെത്തിയത്. ഇതാണ് ഇപ്പോള്‍ പുലിവാല്‍ കല്യാണമായിരിക്കുന്നത്. കിര്‍മാണി മനോജെന്ന മാഹി പന്തലക്കല്‍ സ്വദേശി മനോജ് കുമാറിന്റെ വിവാഹം നടന്നത് മാഹിയില്‍ നിന്നും 800 കിലോ മീറ്റര്‍ അകലെയുള്ള പോണ്ടിച്ചേരിയിലെ സിന്ധാനന്ദന്‍ കോവിലില്‍ വച്ചായിരുന്നു. വിവാദം പേടിച്ച്‌ പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്.വിവാഹ ശേഷം പന്തലക്കലിലേക്ക് ഇന്ന് ഉച്ചയോടെയണ് കിര്‍മാണിയും സംഘവും എത്തിയത്. രാവിലെ മുതല്‍ രഹസ്യ കേന്ദ്രത്തിലായിരുന്ന വധൂവരന്മാര്‍ വീട്ടിലെത്തി ഇപ്പോള്‍ വീട്ടില്‍ സല്‍ക്കാരം നടക്കുന്നുണ്ട്. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായാണ് ഇന്ന് സല്‍ക്കാരം സംഘടിപ്പിച്ചത്. സിപിഎം കേന്ദ്രങ്ങള്‍ തന്നെയാണ് മാഹിയില്‍ കിര്‍മാണിക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിലെ പങ്കാളിയായ മനോജിന് പരോള്‍ സമയത്തും പൊലീസ് കാവലുണ്ട്. അതിന് പുറമേയാണ് സിപിഎം കേന്ദ്രങ്ങളും സഹായ ഒരുക്കി നല്‍കുന്നത്. പൂജാരിയുള്‍പ്പെടെയുള്ളവരുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും ചില പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സിപിഎം നേതാക്കള്‍ അടക്കം പങ്കെടുത്തിരുന്നു. തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തതാണ് അന്ന് വിവാദത്തിലായത്. അതുകൊണ്ട് തന്നെയാണ് ഇത്തവണ വിവാദം ഒഴിവാക്കാനായി നേതാക്കള്‍ വിവാഹ ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. അതേസമയം കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയത് ഒരുക്കി നല്‍കിയത് പാര്‍ട്ടി തന്നെയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരോള്‍ നല്‍കിയതില്‍ അടക്കം സര്‍ക്കാറിന്റെ താല്‍പ്പര്യം വ്യക്തമാണെന്ന് ആര്‍എംപി നേതാക്കള്‍ പറഞ്ഞത്.നേരത്തെയും ടി പി വധക്കേസ് പ്രതികള്‍ക്ക് അനുകൂലമായി സിപിഎം ഇടപെടല്‍ നടന്നിരുന്നു. ടി പി വധക്കേസിലെ മുഖ്യസൂത്രധാരനായ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാനും സര്‍ക്കാര്‍ നീക്കം നടന്നിരുന്നു. പാര്‍ട്ടിയില്‍ തിരിച്ചെടുത്ത സംഭവവും ഉണ്ടായി. ഇതെല്ലാം ടി പി വധക്കേസ് പ്രതികള്‍ക്ക് സിപിഎമ്മുമായുള്ള ബന്ധത്തിന്റെ തെളിവായിരുന്നു. കഴിഞ്ഞ വര്‍ഷം വിവാഹിതനായി ടി പി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹ ചടങ്ങും അത്യാര്‍ഭാഡം നിറഞ്ഞതായിരുന്നു. കോട്ടും സ്യൂട്ടും ധരിച്ചു കൊണ്ട് ഷാഫി തുറന്ന ഔഡി കാറില്‍ നിന്നും ചുറ്റു നിന്നവര്‍ക്ക് നേരെ കൈവീശി കാണിച്ചാണ് എത്തിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments