ചിട്ടിപ്പണം നൽകിയില്ല എന്നതിന്റെ പേരിൽ ചിട്ടി സ്ഥാപനത്തിന്റെ ഉടമയെ ഇടപാടുകാരി തിളച്ച എണ്ണ ഒഴിച്ച് പൊള്ളലേൽപ്പിച്ചശേഷം ക്രൂരമായി കുത്തി കൊന്നു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലാണ് സംഭവം.
ഏറെക്കാലമായി ചിട്ടി സ്ഥാപനം നടത്തിയിരുന്ന വെങ്കടലക്ഷ്മി ഇടപാടുകാരിയായ സത്യനാരായണാമ്മയ്ക്ക് നാലു ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. എന്നാൽ ഏഴു വർഷമായിട്ടും ചിട്ടി പിടിച്ച ഈ പണം തിരികെ നൽകാൻ വെങ്കടലക്ഷ്മി തയാറായില്ല. ഇതേതുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ സത്യനാരായണാമ്മ വെങ്കടലക്ഷ്മിക്കു മേൽ തിളച്ച എണ്ണ ഒഴിച്ച് പൊള്ളലേൽപ്പിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വെങ്കടലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരിച്ചു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് സത്യനാരായണാമ്മയെ അറസ്റ്റ് ചെയ്തു.