Saturday, April 20, 2024
HomeKeralaചീട്ടുകളി സംഘത്തിന്‍റെ പക്കല്‍നിന്നു പോലീസ് പിടിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്ക്

ചീട്ടുകളി സംഘത്തിന്‍റെ പക്കല്‍നിന്നു പോലീസ് പിടിച്ചെടുത്ത പണം ദുരിതാശ്വാസ നിധിയിലേക്ക്

മലപ്പുറം വണ്ടൂരില്‍ ചീട്ടുകളി സംഘത്തിന്‍റെ പക്കല്‍നിന്നു പോലീസ് പിടിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ വണ്ടൂര്‍ സ്വദേശി അബ്ദുള്‍ കരിം, മുഹമ്മദ് സുഹൈല്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദേശം. കേസ് ഹൈക്കോടതി റദ്ദാക്കി. ചീട്ടുകളി സംഘത്തില്‍നിന്നു 6200 രൂപയാണ് പോലീസ് പിടിച്ചെടുത്തത്. വണ്ടൂര്‍ ഡൊമിനോ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരി 18നാണ് പണം വച്ച്‌ ചീട്ടു കളിച്ചതിന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പോലീസ് കുറ്റപത്രവും നല്‍കിയിരുന്നു. ക്ലബ് പോലീസ് അടച്ചുപൂട്ടിയെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ നിയമവിധേയമായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.
റമ്മികളി നിയമ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും പോലീസ് തങ്ങള്‍ക്കെതിരേ കെട്ടിച്ചമച്ച കേസാണിതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പോലീസിന്‍റെ നടപടി കേരള ഗെയിമിംഗ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments