Saturday, April 20, 2024
HomeNationalഗുജറാത്തിൽ ബിജെപി ഭരണം തുടരുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ

ഗുജറാത്തിൽ ബിജെപി ഭരണം തുടരുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ

ഗുജറാത്തിൽ ബിജെപി ഭരണം തുടരുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ. 182 ൽ 109 സീറ്റും നേടി ബിജെപി അധികാരം തുടരുമെന്നാണ് പ്രവചനം. കോൺഗ്രസ് 70 സീറ്റ് നേടുമെന്നും ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്സിറ്റ്പോൾ ഫലങ്ങൾ പറയുന്നു. ഹിമാചലിൽ ബിജെപി തൂത്തുവാരുമെന്നും എക്സിറ്റ്പോൾ പ്രവചിക്കുന്നു. 68 ൽ 55 സീറ്റും ബിജെപി സ്വന്തമാക്കുമെന്ന് എക്സിറ്റ്പോൾ പറയുന്നു. ടൈംസ് നൗ പുറത്തുവിട്ട എക്സിറ്റ്പോൾ ഫലങ്ങൾ പറയുന്നത് ഗുജറാത്തിൽ 109 സീറ്റും ഭരണകക്ഷിയായ ബിജെപി നേടുമെന്നാണ്. കോൺഗ്രസിന് 70 സീറ്റാണ് ടൈംസ് നൗ പ്രവചിക്കുന്നത്. പട്ടേൽ, ദളിത് വിഭാഗങ്ങളുടെ ഭരണവിരുദ്ധ വികാരം വോട്ടാക്കിമാറ്റാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന എക്സിറ്റ്പോൾ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ എബിപി-സിഎസ്ഡിഎസ് എക്സിറ്റ്പോൾ ഫലം മാത്രം ഗുജറാത്തിൽ ശക്തമായ പോരാട്ടം പ്രവചിക്കുന്നു. കോൺഗ്രസും (78-86) ബിജെപിയും (91-99) ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നാണ് പ്രവചനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments