Tuesday, April 23, 2024
HomeKeralaയൂണിവേഴ്സിറ്റി കോളജിലെ യൂണിയന്‍ ഓഫീസ് ഇനി മുതൽ ക്‌ളാസ്സ്‌റൂം

യൂണിവേഴ്സിറ്റി കോളജിലെ യൂണിയന്‍ ഓഫീസ് ഇനി മുതൽ ക്‌ളാസ്സ്‌റൂം

യൂണിവേഴ്സിറ്റി കോളജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കാന്‍ തീരുമാനം. കോളജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സുമയാണ് ഇക്കാര്യം അറിയിച്ചത്. ഓഫീസ് ക്ലാസ്മുറിയാക്കുമെന്നും അവര്‍ അറിയിച്ചു. അക്രമസംഭവങ്ങളില്‍ പ്രതികരിച്ച കോളജ് പ്രിന്‍സിപ്പലിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.

യൂണിവേഴ്‍സിറ്റി കോളേജിലെ സ്‍റ്റേജിന് പിന്നിലുള്ള ഒരുമുറിയാണ് എസ്‌എഫ്‌ഐയ്ക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കോളേജ് അധികൃതര്‍ വിട്ടുനല്‍കിയിരുന്നത്. ഇവിടെ വച്ചാണ് എസ്‌എഫ്‌ഐ റൗണ്ടിന് പോവുന്നതും, ഡിപ്പാര്‍ട്ട്മെന്‍റ് നേതാക്കളുമായി മീറ്റിംഗുകള്‍ നടക്കുന്നതും. എന്നാല്‍ റൂമിനുള്ളില്‍ ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്യാസ് അടുപ്പുമടക്കമുള്ള സംവിധാനങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം പോലീസ് പരിശോധനകള്‍ നടത്തുകയും ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.

അഖിലിനെ കുത്തിയ ദിവസം നടന്ന പ്രതിഷേധങ്ങള്‍ക്കിടെ വിദ്യാര്‍ഥികള്‍ ഈ ഓഫീസിലേക്ക് ഇരച്ച്‌ കയറുകയും ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും മറ്റും പ്രതിഷേധക്കാര്‍ എടുത്ത് മാറ്റുകയും ചെയ്തിരുന്നു.

പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പിടിയിലായതോടെ ലുക്ക് ഔട്ട് നോട്ടീസിലെ അഞ്ച് പ്രതികള്‍ ഉള്‍പ്പെടെ ആറുപേരും പൊലീസിന്‍റെ പിടിയിലായി. അതേസമയം കത്തിയെടുത്ത് അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments