കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വയനാട് മുട്ടില്‍മല പഴശ്ശി കോളനിയിലെ നവദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഒരു മിന്നല്‍പിണരിന്‍റെ വേഗത്തിലെത്തിയ മണ്ണിടിച്ചിലില്‍ പഴശ്ശി കോളനിയിലെ മഹേഷിന്‍റെയും പ്രീതുവിന്‍റെയും ജീവനാണ് നഷ്ടമായത്.
മണ്ണിനടിയില്‍ നിന്ന് ഇരുവരെയും രക്ഷിക്കാന്‍ നാട്ടുകാര്‍ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആഗസ്റ്റ് എട്ടിനാണ് സംഭവം.
രണ്ടുമാസം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അപകടത്തില്‍ സാരമായി പരിക്കേറ്റ പ്രീതുവിന്‍റെ അച്ഛന്‍ വേലായുധനും അമ്മ കല്യാണിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യമായാണ് പ്രദേശത്ത് ഇത്തരത്തിലൊരു പ്രകൃതിക്ഷോഭം ഉണ്ടാകുന്നതെന്ന് പതിറ്റാണ്ടുകളായി മുട്ടില്‍മലയില്‍ താമസിക്കുന്നവര്‍ പറയുന്നു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുട്ടിന്‍മലയിലെ നാല്‍പ്പത്തിയഞ്ചോളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. ഇനി എന്തു ധൈര്യത്തില്‍ വീട്ടിലേക്ക് തിരിച്ചുപോകുമെന്ന ആശങ്കയിലാണ് ഇവര്‍. 2002-ലാണ് സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഓരോ ഏക്കര്‍ വീതം ഭൂമി നല്‍കി പഴശ്ശി കോളനി സ്ഥാപിച്ചത്.