Friday, March 29, 2024
HomeKerala24 മണിക്കൂറിനുള്ളില്‍ കനത്ത മഴയും കാറ്റും; പത്തനംതിട്ട ജില്ലയില്‍ 22 ദുരിതാശ്വാസ ക്യാമ്പുകള്‍

24 മണിക്കൂറിനുള്ളില്‍ കനത്ത മഴയും കാറ്റും; പത്തനംതിട്ട ജില്ലയില്‍ 22 ദുരിതാശ്വാസ ക്യാമ്പുകള്‍

കനത്തമഴയില്‍ പത്തനംതിട്ട ജില്ലയില്‍ 112 വീടുകള്‍ തകര്‍ന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി 22 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പമ്പയില്‍ കുളിക്കാന്‍ ഇറങ്ങിയ തീര്‍ത്ഥാടകനെ കാണാതായി. ആലപ്പുഴ സ്വദേശി ഗോപകുമാറിനെ(35)യാണ് കാണാതായത്. കോട്ടയത്തു നിന്നുള്ള സ്‌കൂബ ടീമിനെ ജില്ലാ കളക്ടര്‍ ഇടപെട്ട് തിരച്ചില്‍ നടത്തുന്നതിന് ഇവിടേക്ക് അയച്ചു. 9.66 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. വീടുകള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് 34,17000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രഥമികമായി കണക്കാക്കിയിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പുകള്‍: തിരുവല്ല താലൂക്ക്- നിരണം-മൂന്ന്, കടപ്ര-മൂന്ന്, തോട്ടപ്പുഴശേരി-2, കുറ്റപ്പുഴ-1, കുറ്റൂര്‍-2, പെരിങ്ങര-2, കവിയൂര്‍-1, നെടുമ്ബ്രം-2, കോയിപ്രം-1, കാവുംഭാഗം-2. മല്ലപ്പള്ളി താലൂക്ക് -മല്ലപ്പള്ളി- 2, പുറമറ്റം-1. തിരുവല്ല താലൂക്കില്‍ 35 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 6,25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മല്ലപ്പള്ളി താലൂക്കില്‍ 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 7,07000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടൂര്‍ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 10 വീട് ഭാഗികമായും തകര്‍ന്നു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോന്നി താലൂക്കില്‍ 12 വീട് ഭാഗികമായി തകര്‍ന്നു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോഴഞ്ചേരി താലൂക്കില്‍ 22 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 150000 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. റാന്നി താലൂക്കില്‍ ഒന്‍പതു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 135000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംസ്ഥാനത്ത് മഴ ശക്തമായിതന്നെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച രാവിലെ വരെ വ്യാപകമായി മഴ പെയ്യും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ച അതിശക്തമായിരുന്നു. വ്യാപകമായി മഴ പെയ്തു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അത്യന്തം കനത്തമഴയ്ക്കു സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്‍റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണം. കേരളതീരത്തും അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറന്‍, മധ്യ, വടക്കന്‍ ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments