മാധവിക്കുട്ടിയെ ശാരീരിക ആവശ്യത്തിന് ഉപയോഗിച്ചു- തപസ്യയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍

0
10


മലയാള ഭാഷയിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളായ മാധവിക്കുട്ടി എന്ന കമല സുരയ്യയ്‌ക്കെതിരെ പരിവാര്‍ സംഘടനാ നേതാവ്. ലൗജിഹാദിന്റെ മറവില്‍ മാധവിക്കുട്ടിയെ ശാരീരിക ആവശ്യത്തിന് ഉപയോഗിച്ചു എന്ന് ആര്‍എസ്എസിന്റെ ഉപസംഘടനകളില്‍ ഒന്നായ തപസ്യയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ അനില്‍ വൈദ്യമംഗലം ആരോപിച്ചു. റാണിപത്മിനി, ആമി, സെക്‌സി ദുര്‍ഗ തുടങ്ങിയ സിനിമകളെ ഇയാള്‍ രൂക്ഷമായി വിമര്‍ശിച്ചതിന് ശേഷമാണ് മാധവിക്കുട്ടിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തുന്നത്.നാടിന്റെ സംസ്‌കാരം ഭാരതത്തിലെ ചാരിത്ര്യത്തിന്റെ ചരിത്രമാണ്. ഭാരതീയ ബിംബ കല്‍പ്പനകളെ കവിതകളിലൂടെ മനോഹരമായി അവതരിപ്പിച്ച ബാലാമണിയുടെ പാരമ്പര്യത്തിലുള്ള കമലയെ ലൗജിഹാദിന്റെ മറവില്‍ മാതം മാറ്റി എന്നും അനില്‍ വൈദ്യമംഗലം ആരോപിക്കുന്നു. പിന്നീട് അവരെ ശാരീരിക ആവശ്യത്തിന് ഉപയോഗിച്ച് കരിമ്പിന്‍ ചണ്ടിയാക്കി. ദുര്‍ഗാ ദേവിയെ സെക്‌സി ദുര്‍ഗയാക്കി അവതരിപ്പിക്കുന്ന ശ്രമം തുടരുകയാണ്. ഓരോ ഭാരതീയനും പ്രണമിക്കുന്ന ദുര്‍ഗാദേവിയെ തെരുവിലെ വേശ്യയ്ക്ക് തുല്യമായി വലിച്ചിഴയ്ക്കാനുള്ള ശ്രമം അപലപനീയമാണെന്നും അനില്‍ പറഞ്ഞു.