Thursday, March 28, 2024
HomeCrimeഹണി ട്രാപ്പിൽ യുവ വ്യവസായിയെ കുടുക്കിയ കേസിലെ പ്രതികളെ കോടതി പോലിസ് കസ്റ്റഡിയില്‍...

ഹണി ട്രാപ്പിൽ യുവ വ്യവസായിയെ കുടുക്കിയ കേസിലെ പ്രതികളെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു

ഹണി ട്രാപ്പിൽ കുടുക്കി യുവ വ്യവസായില്‍ നിന്നും അരക്കോടിയോളം രൂപ തട്ടിയ കേസിലെ പ്രതികളെ കുടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി ചാലക്കുടി പെരിങ്ങല്‍കൂത്ത് സ്വദേശി സീമ (30), രണ്ടാം പ്രതി കടവന്ത്ര സ്വദേശി ഷാഹിന്‍(34) എന്നിവരെയാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടത്.സീമയെ രണ്ടും ദിവസവും ഷാഹിനെ നാലുദിവസവുമാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ചോദ്യം ചെയ്ത് തീരുന്ന മുറയക്ക് രണ്ടു പ്രതികളെയും കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.കേസിലെ മൂന്നും നാലും പ്രതികളായ അജീര്‍ , മന്‍സൂര്‍ എന്നിവര്‍ക്ക് വേണ്ടി പോലിസ് അന്വേഷണം ആരംഭിച്ചു. ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ ഐ.പി.സി 384, 388 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തി 49 ലക്ഷം തട്ടിയെന്ന കേസിലാണ് ഇവരെ അറസ്റ്റു ചെയ്തത്. യുവവ്യവസായിയുമായി ഒന്നാം പ്രതിയായ സീമ ഫെയ്സ് ബുക്ക് വഴി സൗഹൃദം ശക്തമാക്കുകയായിരുന്നു. പലപ്പോഴും ഫെയ്സ് ബുക്കും വാട്സപ്പും വഴി ചാറ്റിങ്ങുമുണ്ടായി. ചാറ്റിങിനിടെ ലഭിച്ച ചിത്രങ്ങളും വീഡിയോയും മെസേജുകളും ഉപയോഗിച്ചാണ് സീമ വ്യവസായിയെ ഭീഷണിപെടുത്തിയതെന്ന് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് പരാതിക്കാരന്റെ കുടുംബ ജീവിതം തകര്‍ക്കുന്ന തരത്തില്‍ ഉപയോഗപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയാണ് സീമയും സംഘവും പണം തട്ടിയെടുത്തത്. ഇവര്‍ കൂടികാഴ്ച നടത്തിയ നെടുമ്പാശേരിയിലെ ഒരു പ്രമുഖ ഹോട്ടലിലേക്ക് പരാതിക്കാരന്‍ വരുന്നതും പോകുന്നതും മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനാണ് സഹലിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

സ്വകാര്യ ബാങ്കിന്റെ നെറ്റ് ബാങ്ക് സംവിധാനം വഴി പണം കൈമാറിയെന്നാണ് വ്യവസായിയുടെ മൊഴി. ഇതിന്റെ വിവരങ്ങള്‍ പോലിസ് ശേഖരിച്ചു വരികയാണ്. 2019 മെയ് മുതല്‍ ജൂലൈ വരെ പണം കൈമാറിയെന്നാണ് പറയുന്നത്. മെയ് 24ന് രണ്ട് ലക്ഷവും, ജൂലൈ മാസം 27ന് 10, 10000 രൂപയും പിറ്റേന്ന് 4, 80000 രൂപയും, ജൂലൈ 15ന് 25 ലക്ഷവും, 16ന് 2.5 ലക്ഷവും സീമയുടെ എസ്ബിഐ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായി റിപോര്‍ട്ടിലുണ്ട്. പിന്നീട് 30 സെന്റ് സ്ഥലം, കാര്‍, സ്വര്‍ണം തുടങ്ങിയവക്ക് പിടിമുറുക്കിയ ഘട്ടമെത്തിയതോടെ വ്യവസായി റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.സീമയും സംഘവും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments