Thursday, April 18, 2024
HomeKeralaസിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും താക്കീത്

സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും താക്കീത്

സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും താക്കീതുമായി എഫ്.സി.സി സന്യാസിനി സമൂഹത്തിന്റെ കത്ത്. എഫ്.സി.സി സിസ്റ്റര്‍മാര്‍ക്കെതിരെ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് സുപ്പീരിയര്‍ ജനറല്‍ അയച്ച കത്തിലെ മുന്നറിയിപ്പ്.

സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ കഴിഞ്ഞദിവസം വത്തിക്കാന്‍ തള്ളിയിരുന്നു. ഇതോടെ സന്യാസിനി സമൂഹത്തില്‍നിന്നുള്ള പുറത്താക്കല്‍ നടപടി പൂര്‍ണമായതായി കത്തില്‍ പറയുന്നു. തന്നെ മുറിയില്‍ പൂട്ടിയിട്ടെന്ന് കാണിച്ച്‌ സിസ്റ്റര്‍ ലൂസി കനകമല എഫ്.സി.സി കോണ്‍വെന്‍റ് മദര്‍ സുപ്പീരിയറിനെതിരെ പരാതി നല്‍കിയിരുന്നു.

പൊതുസമൂഹത്തിന് മുന്നില്‍ എഫ്.സി.സിയെ താറടിച്ച്‌ കാണിക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിമിനല്‍ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നാണ് കത്തിലെ ആരോപണം. പരാതി പിന്‍വലിച്ച്‌ നിരുപാധികം മാപ്പ് പറയുകയും പരാതിയെക്കുറിച്ച്‌ വാര്‍ത്ത നല്‍കിയ പത്രങ്ങളിലെല്ലാം ക്ഷമാപണം പ്രസിദ്ധീകരിക്കുകയും വേണം. അല്ലെങ്കില്‍ സിസ്റ്റര്‍ ലൂസിയെയും കൂട്ടാളികളെയും വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് സിവിലായും ക്രമിനലായും നിയമനടപടി സ്വീകരിക്കും. പൂട്ടിയിട്ടെന്ന ആരോപണം കളവാണെന്ന് സ്ഥാപിക്കാനുള്ള കാര്യങ്ങളും കത്തില്‍ വിശദീകരിക്കുന്നുണ്ട്.

ബിഷപ് ഫ്രാങ്കോക്കെതിെര നടപടിയില്ലാത്തത് എന്തുകൊണ്ടെന്ന് സിസ്റ്റര്‍ ലൂസി ചോദിക്കുന്നു. ബിഷപ്പിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി കുറ്റവാളിയെന്ന് കണ്ടെത്തുംവരെ എല്ലാവരും നിരപരാധികളാണ്.

മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിലുള്ള ഒരു സഹായവും സിസ്റ്റര്‍ക്ക് ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കത്തില്‍ പറയുന്നു. നിക്ഷേപിച്ച തുക പലിശസഹിതം തിരിച്ചുനല്‍കുന്ന ബാങ്കല്ല എഫ്.സി.സി സന്യാസിനി സമൂഹം. എഫ്.സി.സി ഒരിക്കലും സിസ്റ്ററില്‍നിന്ന് പണം പിടിച്ചുവാങ്ങിയിട്ടില്ല. എന്തെങ്കിലും തന്നിട്ടുണ്ടെങ്കില്‍ സിസ്റ്ററുടെ നിയമപരമായ ബാധ്യതയാണ്.

എഫ്.സി.സിയില്‍ അംഗമാകുേമ്ബാള്‍ സിസ്റ്റര്‍ക്ക് ഉണ്ടായിരുന്നത് പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രമാണ്. പഠനം, ചികിത്സ, ഭക്ഷണവും താമസവും എന്നിവക്കായി വലിയൊരു തുക എഫ്.സി.സി ചെലവഴിച്ചു. വന്‍ തുക കൊടുത്താണ് കര്‍ണാടകയില്‍ ബി.എഡ് പ്രവേശനം നേടിയത്. ഈ തുകയെല്ലാം ഉണ്ടായിരുന്നെങ്കില്‍ വയനാട്ടില്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങാമായിരുന്നു. ഇപ്പോള്‍ സിസ്റ്റര്‍ക്ക് അരലക്ഷത്തില്‍ കുറയാത്ത ശമ്ബളമുണ്ട്.

പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും വേറെയും ലഭിക്കും. സ്വന്തമായി ഭൂസ്വത്തുമുണ്ട്. ഇതെല്ലാം ഉപയോഗിച്ച്‌ സാമ്ബത്തികഭദ്രതയോടെ പ്രായമായ അമ്മക്കൊപ്പം ഭാവിജീവിതം ചെലവഴിക്കാമെന്നും കത്തില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments