ലൈംഗികത്തൊഴിലാളികൾ കേരളത്തിലേക്ക് യഥേഷ്ടം എത്തുന്നതായി റിപ്പോര്‍ട്ട്. ബംഗാള്‍, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നാണ് ലൈംഗികത്തൊഴിലിനായി യുവതികളെത്തുന്നത്.
കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീര്‍ഗ്രൂപ്പ് സര്‍വേയിലാണ് കണ്ടെത്തല്‍. സ്ത്രീകളെ എത്തിക്കുന്നതിന് പിന്നില്‍ കേരളത്തിലെ ചില ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍വേയില്‍ പറയുന്നു.
ബന്ധുക്കളെന്ന വ്യാജേന എത്തി ലൈംഗികത്തൊഴിലിലേക്ക് നീങ്ങുകയാണ് ഇവരുടെ രീതി. ഇത്തരത്തില്‍ ലൈംഗികത്തൊഴിലാളികളുടെ എണ്ണം കൂടുതല്‍ ഉള്ളത് പെരുമ്ബാവൂരിലാണ്.
മാസങ്ങള്‍ക്കുമുമ്ബ് തൃശ്ശൂര്‍ നഗരത്തിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും നടത്തിയ പരിശോധനയില്‍ 12 സ്ത്രീകളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ ഏഴുപേരും മറ്റുസംസ്ഥാനക്കാരായിരുന്നു. ഏജന്റായ തൃശ്ശൂര്‍ തളിക്കുളം സ്വദേശി സീമയെയും അറസ്റ്റുചെയ്തു. തിരുവനന്തപുരത്ത് വിദേശമലയാളിയുടെ വീട് വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം നടത്തിയ സ്ത്രീയെയും പൊലീസ് അറസ്റ്റുചെയ്തു. ബംഗളൂരു സ്വദേശികളായ സ്ത്രീകളാണ് പിടിയിലായത്.
ഏജന്റ് മുഖേന ബംഗാളില്‍നിന്നാണ് കൂടുതര്‍പേര്‍ എത്തുന്നതെന്ന് സര്‍വേയില്‍ പറയുന്നു. മറുനാടന്‍ ലൈംഗികത്തൊഴിലാളികളുടെ കടന്നുവരവ് എച്ച്.ഐ.വി., മറ്റു ലൈംഗിക രോഗങ്ങള്‍ എന്നിവ പടരാനുള്ള സാദ്ധ്യത കൂട്ടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.