പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി സബ് ഇന്‍സ്‌പെക്ടര്‍ വനിതാ കോണ്‍സ്റ്റബിളിനെ ശാരീരിക പീഡനത്തിനിരയാക്കി. നവി മുംബൈയിലെ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് കേസിൽ കുടുങ്ങിയിരിക്കുന്നത്. എസ്‌ഐ അമിത് ഷെലാറിനെതിരേയാണു കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എസ്‌ഐ പീഡിപ്പിച്ചെന്നാണു പരാതി.ഇതിന്റെ വീഡിയോ അമിത് പകര്‍ത്തിയിരുന്നു. ഇത് പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീടും പല തവണ പീഡിപ്പിച്ചു. എസ്‌ഐ സിബിഡി, പന്‍വേല്‍, കമോത്ത്, ഖാര്‍ഗര്‍ എന്നിവിടങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ചെന്നും മര്‍ദിച്ചിരുന്നെന്നും പരാതിയിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ അമിതിനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇയാളെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. 2010 മുതല്‍ ഒരേ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നവരാണ് അമിതും പരാതിക്കാരിയുമെന്ന് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.