ഡല്‍ഹിയില്‍ പച്ചകുത്തുന്ന ആർട്ടിസ്റ്റിനെ കൂട്ടുകാർ കഴുത്തറുത്ത് കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ മയുര്‍ വിഹാറിലായിരുന്നു സംഭവം. പച്ചകുത്തന്ന ആർട്ടിസ്റ്റായ ബബ്ലു കുമാറാണ് (22) കൊല്ലപ്പെട്ടത്. മയൂര്‍ വിഹാറിലെ വിജനമായ സ്ഥലത്തെ കുറ്റിക്കാട്ടില്‍നിന്നാണ് തലയറുത്ത നിലയില്‍ കുമാറിന്റെ മൃതദേഹം ലഭിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കുമാറിന്റെ സുഹൃത്തുക്കളായ പ്രശാന്ത് മിശ്ര (25), അങ്കിത് ശര്‍മ (19), ഇന്ദ്രജിത് (27) എന്നിവര്‍ അറസ്റ്റിലായി. ഡിസംബര്‍ 10 ന് വീട്ടില്‍നിന്നും പുറത്തുപോയ കുമാര്‍ പിന്നീട് തിരിച്ചെത്തിയില്ല. ഏതാനും ദിവസം കഴിഞ്ഞിട്ടും ആരെയും ബന്ധപ്പെടാതെയായതോടെ കുമാറിന്റെ സഹോദരന് സുഹൃത്തുക്കളുടെ സഹായത്തോടെ തെരച്ചില്‍ ആരംഭിച്ചു. ഞായറാഴ്ച വീടിനടുത്തുനിന്നും കുമാറിന്റെ മൃതദേഹം തലയറുത്ത നിലയില്‍ കണ്ടെത്തി. ഇതോടെ പോലീസില്‍ പരാതി നല്കി. കുമാറിനോടൊപ്പം ഡിസംബര്‍ 10 ന് ഉണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. പ്രതികളിലൊരാളുടെ ശരീരത്തില്‍ മുറിവുണ്ടായിരുന്നതാണ് പെട്ടെന്ന് കുറ്റം തെളിയിക്കാനായത്. കുമാറിന് പ്രതിയായ പ്രശാന്ത് പണം വായ്പ നല്‍കിയിരുന്നു. എന്നാല്‍ ഇത് ഇയാള്‍ തിരികെ നല്‍കിയില്ല. ഇതോടെ പ്രതികള്‍ കുമാറിനെ വകവരുത്താന്‍ പദ്ധതി തയാറുക്കുകയായിരുന്നു. കുമാറിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും മദ്യം നല്കി സത്കരിക്കുകയും ചെയ്തു. മദ്യ ലഹരിയിലായ കുമാറിനെ പ്രതികള്‍ തേങ്ങ മുറിക്കുന്ന കത്തിക്ക് കൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നും കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പച്ചകുത്തുന്ന ആർട്ടിസ്റ്റിനെ കൂട്ടുകാർ കഴുത്തറുത്ത് കൊലപ്പെടുത്തി
RELATED ARTICLES