ബോട്ടുടമകൾ മത്സ്യത്തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവിടുകയാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. വിഴിഞ്ഞത്ത് ഭൂരിഭാഗം മത്സ്യത്തോഴിലാളികൾക്കും സ്വന്തമായി വള്ളങ്ങൾ ഇല്ല. തൊഴിലാളികളെ നിർബന്ധിച്ച് കടലിലേക്ക് പറഞ്ഞുവീടുന്ന ബോട്ടുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥ പ്രതികൂലമാകുന്ന അവസ്ഥയിൽ ശക്തമായ മുന്നറിയിപ്പു നൽകിയിട്ടു പോലും മൽസ്യതൊഴിലാളികൾ കടലിൽ പോവുകയാണ്. എത്ര ആവർത്തിച്ചിട്ടും ഇതാണു സ്ഥിതി. കാണാതായ നാലു മൽസ്യതൊഴിലാളികളെ രക്ഷിക്കാൻ സർക്കാർ സഹായമുണ്ടായില്ല എന്ന ആരോപണത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി.