Thursday, March 28, 2024
HomeNationalജസ്റ്റീസ് ലോയയുടെ മരണം; സുപ്രീംകോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അഭിഭാഷക സംഘം

ജസ്റ്റീസ് ലോയയുടെ മരണം; സുപ്രീംകോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അഭിഭാഷക സംഘം

ജസ്റ്റീസ് ലോയയുടെ മരണത്തെക്കുറിച്ച്‌ പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യം നിരാകരിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷക സംഘം സുപ്രീംകോടതിയില്‍. ബോംബെ ലോയേഴ്സ് അസോസിയേഷനാണ് ഏപ്രില്‍ 19-ലെ സുപ്രീംകോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റീസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നു തന്നെയാണ് ഇവരുടെയും ആവശ്യം. ഇതു സംബന്ധിച്ച സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് റദ്ദാക്കണം. ജസ്റ്റീസ് ലോയ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ മാറാതിരുന്നാല്‍ ഭാവിയില്‍ സുപ്രീംകോടതിയുടെ പ്രതിച്ഛായക്കു തന്നെ മങ്ങല്‍ ഏല്‍ക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റീസ് ലോയയുടെ മരണം സംബന്ധിച്ചു സ്വതന്ത്ര അന്വേഷണം നടന്ന് അദ്ദേഹത്തിന്േ‍റത് സ്വാഭാവിക മരണം എന്നു തന്നെ വീണ്ടും കണ്ടെത്തിയാല്‍ ഈ വിഷയം സംബന്ധിച്ചുള്ള എല്ലാ ദൂരൂഹതകളും അതോടെ അവസാനിക്കും. അതോടൊപ്പം തന്നെ വെല്ലുവിളികളുടെ കാലത്ത് ജനങ്ങള്‍ ജുഡീഷറിക്കൊപ്പം നില്‍ക്കുമെന്ന ശക്തമായ സന്ദേശവും അത് രാജ്യത്തിനു നല്‍കും. മറിച്ച്‌, ജസ്റ്റീസ് ലോയയുടെ മരണത്തില്‍ അസ്വഭാവികത ഉണ്ടെന്നാണു കണ്ടെത്തുന്നതെങ്കില്‍ അത് കോടതിയുടെ സ്വാതന്ത്ര്യത്തിനും നിക്ഷ്പക്ഷതയ്ക്കും തിളക്കും കൂട്ടുമെന്നും ഹര്‍ജിയില്‍ പറയുന്നു. സഹപ്രവര്‍ത്തകന്‍റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേ നാഗ്പൂരില്‍വച്ച്‌ 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റീസ് ബി.എച്ച്‌ ലോയ ഹൃദയാഘാതം മൂലം മരിച്ചത്. എന്നാല്‍, ബിജെപി അധ്യക്ഷനായ അമിത് ഷാ പ്രതിയായ സൊറാബുദീന്‍ ഷേയ്ക്ക് വ്യാജ ഏറ്റമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന അദ്ദേഹത്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments