Friday, April 19, 2024
HomeKeralaവിവാദ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അറസ്റ്റില്‍

വിവാദ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അറസ്റ്റില്‍

വിവാദ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അറസ്റ്റില്‍. കോടതിയലക്ഷ്യ കേസിൽ ആറു മാസം തടവിനു ശിക്ഷി വിധിക്കപ്പെട്ട കർണ്ണൻ ഒന്നരമാസമായി ഒളിവിലായിരുന്നു. കോയമ്പത്തൂരിൽനിന്നാണ് കർണനെ അറസ്റ്റ് ചെയ്തത്. കൊൽക്കത്ത പൊലീസ്, തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണു കർണ്ണനെ കുടുക്കിയത്. കർണനെ ചെന്നൈയിൽ‌ എത്തിച്ചശേഷം കൊൽക്കത്തയിലേക്കോ മുംബൈയിലേക്കോ കൊണ്ടുപോകും എന്നാണ് അവസാനമായി കിട്ടിയ .കേരളത്തിലാണ് വിവാദ ജഡ്ജി ഒളിവിൽ കഴിഞ്ഞത് .

കൊച്ചി പനങ്ങാടുള്ള റിസോര്‍ട്ടിലാണു കർണൻ ഒളിവില്‍ കഴിഞ്ഞത്. മൂന്നുദിവസം ഇവിടെയുണ്ടായിരുന്നു. സഹായിയോടൊപ്പമാണു കർണൻ ഇവിടെ കഴിഞ്ഞിരുന്നത്. റിസോർട്ടിൽനിന്നു മൂന്നുദിവസം മുമ്പു കോയമ്പത്തൂരിലേക്കു പോയി. മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പൊലീസിനെ കോയമ്പത്തൂരിലെത്തിച്ചത്. കര്‍പ്പകം കോളജിനു സമീപത്തുള്ള റിസോര്‍ട്ടില്‍ നിന്നാണു കര്‍ണനെ പിടികൂടിയതെന്നാണു റിപ്പോർട്ട്. മൂന്നു ദിവസം റിസോര്‍ട്ടില്‍ താമസിച്ചു നിരീക്ഷണം നടത്തിയ ശേഷമാണു പൊലീസ് നടപടികളിലേക്കു കടന്നത്. ആദ്യം അറസ്റ്റിനെ ചെറുക്കാന്‍ ശ്രമിച്ച കര്‍ണന്‍ പിന്നീട് സഹകരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അഴിമതിയ്ക്കെതിരായ പോരാട്ടം തുടരുമെന്ന് അറസ്റ്റിനുശേഷം കര്‍ണന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

മുംബൈ വഴിയുള്ള കൊല്‍ക്കത്ത വിമാനത്തിലാണു കര്‍ണനുമായി പൊലീസ് സംഘം തിരിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലേയ്ക്കാകും കര്‍ണനെ മാറ്റുക എന്നാണു വിവരം. മെയ് 9നാണ് കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി കര്‍ണനെ ആറുമാസത്തെ തടവിനു ശിക്ഷിച്ചത്. മേയ് പത്തിന് ചെന്നൈയിലെത്തിയ കര്‍ണന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ ജൂണ്‍ 12ന് കര്‍ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. തന്നെ ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി സി.എസ്. കർണന്റെ ഹർജി നിലനിൽക്കുന്നതല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ജസ്റ്റിസ് കർണൻ നൽകിയ ഹർജി സ്വീകരിക്കാനാവില്ലെന്നു സുപ്രീം കോടതി റജിസ്ട്രി വ്യക്തമാക്കി. ഇക്കാര്യം കർണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.

നേരത്തെ, ജസ്റ്റിസ് കർണന്റെ പുനഃപരിശോധനാ ഹർജി ഉടൻ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീം കോടതി, നിരന്തരം ഈ വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയുമതിനു മുതിർന്നാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നു കർശന മുന്നറിയിപ്പും നൽകി. കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണു ജസ്റ്റിസ് കർണനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചത്. അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യാൻ ബംഗാൾ പൊലീസിനോട് നിർദേശിക്കുകയും ചെയ്തു. ഇതിനിടെ ഒളിവിൽപോയ ജസ്റ്റിസ് കർണൻ, കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനത്തുനിന്നു വിരമിക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments