നാടകീയ രംഗങ്ങള്‍ക്ക് ശേഷം കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രാത്രി 8 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി . കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അറസ്റ്റ്. ബിഷപ്പിന്റെ സ്ഥാനവസ്ത്രങ്ങൾ മാറ്റി പകരം ടീഷർട്ടും പാന്റ്‌സും ധരിപ്പിച്ചു. നാളെ രാവിലെ ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയില്‍ ഹാജരാക്കുമെന്നുമാണ് അറിയാന്‍ കഴിയുന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബലാത്സംഗക്കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത്. ലൈംഗീകമായി പതിമൂന്ന് തവണ പീഡിപ്പിച്ചു എന്ന കന്യാസ്ത്രീയുടെ പരാതിയിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലൈംഗീകമായി പീഡിപ്പിച്ചു എന്ന പരാതി സഭയിലെ ഉന്നതര്‍ക്കാണ് ആദ്യം കന്യാസ്ത്രീ നല്‍കിയത്. എന്നാല്‍ സഭയ്ക്കകത്തു നിന്നും കന്യാസ്ത്രീക്കള്‍ക്ക് നീതി ലഭിക്കാതായതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്നാല്‍ ജൂണ്‍ 26ന് കൊടുത്ത പരാതിയില്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലെന്ന കാരണം പറഞ്ഞ് മൂന്ന് മാസം കേസ് നീട്ടുകയായിരുന്നു. നീതിക്ക് വേണ്ടി നടത്തിയ കന്യാസ്ത്രീ സമരം 13 ദിവസം പിന്നിടുമ്പോഴാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത്.
developing story..