Wednesday, April 24, 2024
HomeInternationalസൈനിക ശക്തി വര്‍ധിപ്പിക്കുന്ന ചൈന ലോകത്തിന് ഭീഷണിയാണെന്ന് ട്രംപ്

സൈനിക ശക്തി വര്‍ധിപ്പിക്കുന്ന ചൈന ലോകത്തിന് ഭീഷണിയാണെന്ന് ട്രംപ്

വേഗത്തില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്ന ചൈന എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രം ലോകത്തിന് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ ചോര്‍ത്തി അതുപയോഗിച്ച്‌ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിന്ന് ചൈനയെ തടയാന്‍ കഴിയാത്തതില്‍ ട്രംപ് തന്റെ മുന്‍ഗാമികളെ കുറ്റപ്പെടുത്തി.

ഓസ്‌ട്രേലിയപ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ട്രംപ് ചൈനക്കെതിരായ പരാമര്‍ശം നടത്തിയത്. ചൈന തങ്ങളുടെ പ്രതിരോധബജറ്റ് ഏഴ് ശതമാനം വര്‍ധിപ്പിച്ച്‌ 152 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയിരുന്നു. ദക്ഷിണ ചൈന കടലിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കൂടുയാണിത്.
തനിക്ക് മുന്‍പുണ്ടായിരുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഒരു വര്‍ഷം 500 ബില്യണില്‍ കൂടുതല്‍ അമേരിക്കന്‍ ഡോളര്‍ ചൈനയിലേക്ക് കടത്താന്‍ അനുവദിച്ചിരുന്നു. അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ മോഷ്ടിക്കാന്‍ മുന്‍ പ്രസിഡന്റുമാര്‍ അനുവദിച്ചിരുന്നുവെന്നും താന്‍ അത് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയും ചൈനയും ഒരു കച്ചവട കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുകയായിരുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച്‌ കരാര്‍ ഒപ്പിടാന്‍ പോകവെ അവസാന നിമിഷം ചൈന പിന്മാറിയെന്നും ട്രംപ് പറഞ്ഞു. ചൈനീസ് ഉത്പങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച ട്രംപിന്റെ നടപടിയെ തുടര്‍ന്ന് ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര യുദ്ധം തന്നെ ആരംഭിച്ചിരുന്നു. ഇതിന് മറുപടിയായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനയും നികുതി വര്‍ധിപ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments